പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: സിജെപി സമരത്തിൽ പങ്കെടുക്കാൻ ജീവക്കാരെ അയച്ച ദുബായിലെ സ്ഥാപനവും ഉടമയും കേന്ദ്ര ഏജൻസികളുടെ നീരീക്ഷണത്തിൽ. ദുബായിൽ പ്രവർത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജിയാണ് സിജെപി സമരത്തിൽ പങ്കെടുക്കാൻ 23 പേരെ ഡൽഹിയിലേക്ക് അയച്ചത്

ഇർഷാദ്, അൻഫാസ്, ടോയോ എന്നിവരുൾപ്പെടെ 23 പേരുടെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മുഴുവൻ ചെലവുകളും മുഹമ്മദ് ഷാജിയാണ് വഹിച്ചത്. ഇവരെല്ലാം പിന്നീട് ഡൽഹിയിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന സിജെപിയുടെ വിജയാഘോഷ പരിപാടിയിലും പങ്കെടുത്തതായാണ് വിവരം.

അതേസമയം, ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ മുഹമ്മദ് ഷാജിക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്. ദുബായിൽ ചെക്ക് കേസും വഞ്ചനാക്കേസും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാജി.

ഇതോടെയാണ് ഈ ചെലവുകൾക്കുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യം ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധിയും കേസുകളും നേരിടുന്ന ഒരാൾ എന്തുകൊണ്ടാണ് ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇത്രയും പേരെ വിദേശത്ത് നിന്ന് അയച്ചതെന്നും, ഇതിന് പിന്നിൽ മറ്റേതെങ്കിലും സാമ്പത്തിക സഹായമോ ആസൂത്രിത നീക്കമോ ഉണ്ടായിരുന്നോയെന്നും റിപ്പോർട്ട് ചോദ്യമുയർത്തുന്നു.

23 പേരെ തെരഞ്ഞെടുത്ത് അയച്ചത്, ഇന്ത്യയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയമുയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്ന ദിവസങ്ങളിലാണ് ഇവർ ഇന്ത്യയിലെത്തിയതെന്നതും ശ്രദ്ധേയമാണ്.  മുഹമ്മദ് ഷാജിയുടെയും ഡൽഹിയിലേക്ക് അയച്ച 23 പേരുടെയും യാത്രയ്‌ക്കും മറ്റ് ചെലവുകൾക്കുമുള്ള സാമ്പത്തിക ഉറവിടം എന്താണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

Share