കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, 'സ്പൈഡർ' സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 06:06 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൗമാര സംഘം കൃത്യം നടത്തിയതെന്നുമാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ൽ നിന്ന് കൊലപാതകത്തിന്റെ ആശയം ലഭിച്ചതായി പ്ലസ് വൺ വിദ്യാർഥി പൊലീസിന് മൊഴി നൽകി.

ശിവൻകുട്ടിയുടെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുകളിൽ നിന്ന് വലിയ കല്ല് തലയിൽ ഇട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നതിനാൽ പദ്ധതി നടപ്പാക്കാനായില്ല. തുടർന്ന് മറ്റൊരു വഴിയിലൂടെ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

സംഭവത്തിന് മുമ്പ് തന്നെ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ പ്രതികൾ ആലോചിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനും വിഷം നൽകി കൊല്ലാനും ശ്രമം നടന്നിരുന്നു. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുന്നതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷൻ സംഘവുമായി കുട്ടികൾ ബന്ധപ്പെട്ടതായും വിവരമുണ്ട്. പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ക്വട്ടേഷൻ സംഘം ഇത് ഏറ്റെടുക്കാൻ തയ്യാറായില്ല.

വിഷം നൽകി കൊലപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പൊടുന്നനെ മരണം ഉറപ്പാക്കാൻ കഴിയുമെന്ന കരുതലിൽ മുകളിൽ നിന്ന് വലിയ പാറക്കല്ല് തലയിൽ ഇടുന്ന രീതിയിലേക്ക് പ്രതികൾ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയം

എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് ചിത്രത്തിൽ ഒരാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തുന്ന രംഗങ്ങളുണ്ട്. കരുവാറ്റയിലെ കൊലപാതകത്തിനും സമാനമായ പദ്ധതി ആവിഷ്കരിച്ചതായി പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയിൽ പറയുന്നതായാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. കൊല്ലത്തുനിന്ന് ട്രെയിനിലായിരുന്നു യാത്ര. ശിവൻകുട്ടി ഉറങ്ങിയെന്ന് മനസിലാക്കിയ ശേഷം ഏണി ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിൽ കയറി. ഓരോ ഓടും ഇളക്കി പരിശോധിച്ചെങ്കിലും മച്ച് തടസമായി. മച്ചില്ലാത്ത ഭാഗത്തുകൂടി അകത്തേക്ക് ഇറങ്ങാനും സാധിച്ചില്ല.

പദ്ധതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 13കാരിയുടെ വാട്സ്ആപ്പ് സന്ദേശം എത്തിയത്. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി അകത്ത് കടക്കാമെന്നും പെൺകുട്ടി സന്ദേശം അയച്ചതായാണ് വിവരം. തുടർന്ന് ഒരാൾ ദ്വാരത്തിലൂടെ വീടിനകത്ത് കയറി വാതിൽ തുറന്ന് മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

മായ്‌ക്കാതിരുന്ന വാട്സ്ആപ്പ് ചാറ്റുകൾ കുരുക്കായി

പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ പ്രതികൾ വാട്സ്ആപ്പ് ചാറ്റുകൾ മായ്ച്ചിരുന്നില്ല. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ 13കാരി ആണ്‍ സുഹൃത്തിന് അയച്ചതടക്കമുള്ള ഫോൺ രേഖകളും ചാറ്റുകളും കേസിൽ പ്രധാന തെളിവുകളാകും.

പ്ലസ് വൺ വിദ്യാർഥിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

കൊലപാതകം നടന്ന വീട്ടിൽനിന്ന് ആറു പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായും കൈകാലുകൾ ബന്ധിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13കാരി വീഡിയോ കോളിലൂടെ കണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽനിന്ന് സ്വർണം കവർന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.

കേസിൽ 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ കൂട്ടുപ്രതികൾ പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണ്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളിയല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനിന്നിരുന്നു. എന്നാൽ പിന്നീട് അന്വേഷണമാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയടക്കമുള്ള കൗമാര സംഘത്തിലേക്ക് എത്തിയത്.

കരുവാറ്റ കൊലപാതകത്തിൽ പുറത്തുവരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും മൊഴികളും ഫോൺ രേഖകളും കേസിന്റെ ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലെ യഥാർഥ ലക്ഷ്യവും വ്യക്തമാക്കുന്നതിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags: Kerala Crime InvestigationKaruvatta Murder CaseSpider Movie Murder PlanJuvenile Murder Case
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

Latest News

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies