നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2026, 04:18 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിന്റെ ദുരന്തവ്യാപ്തി ടിബറ്റിലേക്കും. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയത്തിൽ ടിബറ്റിൽ നിന്ന് മാത്രം 261 വിദേശപൗരന്മാരെ കാണാതായതായി ചൈന അറിയിച്ചു. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ഇതിൽ 104 പേർ നേപ്പാൾ പൗരന്മാരും 49 പേർ ഇന്ത്യക്കാരുമാണ്.

ലാത്വിയയിൽ നിന്നുള്ള 33 പേരും അമേരിക്കയിൽ നിന്നുള്ള 18 പേരും ബ്രിട്ടനിൽ നിന്നുള്ള 15 പേരും കാണാതായിട്ടുണ്ട്. കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ വീതവും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരും മലേഷ്യ, ജർമ്മനി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും കാണാതായവരുടെ പട്ടികയിലുണ്ട്. അയർലൻഡ്, എസ്റ്റോണിയ, ഫ്രാൻസ്, നെതർലാൻഡ്‌സ്, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും കസാക്കിസ്ഥാൻ, ഫിൻലാൻഡ്, ലിത്വാനിയ, പോർച്ചുഗൽ, ഉക്രെയ്ൻ, സ്പെയിൻ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും പട്ടികയിലുണ്ട്.

കാണാതായ വിദേശപൗരന്മാരുടെ വിവരങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അറിയിച്ചതായി ചൈനീസ് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പുറത്തുവിട്ടതാണ് ഓരോ രാജ്യത്തെയും ഉൾപ്പെടുത്തിയുള്ള ആദ്യ വിശദമായ പട്ടിക. അതേസമയം, പ്രദേശത്ത് വിദേശപൗരന്മാരാരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥരുടെ വിശദീകരണം.

നേപ്പാളിൽ മരണം 734; ആയിരങ്ങളെ കാണാതായി

നേപ്പാളിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി ഉയർന്നു. ഏകദേശം 2,426 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ പുറത്തുവന്ന കണക്കുകൾ പ്രകാരം നേപ്പാളിൽ 675 പേരുടെ മരണം സ്ഥിരീകരിക്കുകയും 2,498 പേരെ കാണാതായതായി അറിയിക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കണക്കുകളിൽ മാറ്റമുണ്ടാകുന്നുണ്ട്.

ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരെയും കാണാതായിട്ടുണ്ട്. നേപ്പാളിലെയും ടിബറ്റിലെയും കണക്കുകൾ ചേർത്താൽ കാണാതായവരുടെ എണ്ണം ഏകദേശം 3,000 വരും. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ മേഖലയിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടുതൽ സൈനികരെ വിന്യസിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

38 അംഗ മലയാളി സംഘത്തിൽ 31 പേർ തിരിച്ചെത്തി

നേപ്പാളിലേക്ക് വിനോദയാത്ര പോയ 38 അംഗ മലയാളി സംഘത്തിലെ 31 പേർ ഞായറാഴ്ച പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. അതേസമയം, നേപ്പാളിൽ നിന്ന് 275 ഇന്ത്യക്കാരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ നേപ്പാൾ അതിർത്തിയിലെ ലാങ്‌ടാങ് ലിറങ്ങിൽ ഹിമാനി തകർന്നതോടെയാണ് ദുരന്തത്തിന് തുടക്കമായത്. ഹിമാനി തകർന്നുണ്ടായ അവശിഷ്ടങ്ങൾ ഏകദേശം 1,200 മീറ്റർ (4,000 അടി) താഴേക്ക് പതിച്ചു. ഇതോടെ ഐസും ചെളിയും പാറകളും ഉൾപ്പെട്ട അതിവേഗ ജലപ്രവാഹം രൂപപ്പെടുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ താഴ്‌വരയിലൂടെ കുതിച്ചെത്തിയ ഈ പ്രളയം ഗൈറോങ് അതിർത്തി ക്രോസിംഗ് ഉൾപ്പെടെ വഴിയിലുണ്ടായിരുന്ന നിരവധി പ്രദേശങ്ങളെ തകർത്തു. വെള്ളത്തിനൊപ്പം പാറകളും മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ ഗ്രാമങ്ങളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വൻതോതിൽ നശിച്ചു.

ചൈനയിൽ ഇതുവരെ 16 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 546 പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിലെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി കൂടുതൽ ചൈനീസ് തുരങ്ക രക്ഷാ വിദഗ്ധർ കാഠ്മണ്ഡുവിലെത്തി. ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അടിയന്തര സഹായ സാമഗ്രികളും സംഘത്തോടൊപ്പം എത്തിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേപ്പാളിന് കൂടുതൽ ധനസഹായവും അവശ്യസാധനങ്ങളും നൽകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ബീജിംഗ് സഹായം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്ന കുടുംബങ്ങൾക്ക് സഹായമൊരുക്കാൻ ചൈന 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ഇംഗ്ലീഷ് ഭാഷാ ഹോട്ട്‌ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്: 0086-891-6817-165, 0086-183-08026-705.

Tags: Nepal Flood Death TollNepal Flash FloodsTibet Missing ForeignersNepal India Flood Rescue
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

Latest News

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies