'സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 07:25 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെതിരായ വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവന്നാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. ഉബുൽ റസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന നിലപാടിന്റെ ഭാഗമായാണ് ഇസ്ലാമിൽ പർദാ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം പറഞ്ഞു. ‘സ്ത്രീകൾ വീട്ടിൽ തന്നെ  ജീവിക്കണം. പൊതുരംഗത്തേക്ക് വരരുതെന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ബഹുമാനം കൊണ്ടാണ് സ്ത്രീകളോട് പൊതുരംഗത്ത് ഇറങ്ങരുതെന്ന് പറയുന്നത്’- കാന്തപുരം പറഞ്ഞു.

മുസ്ലിം സമുദായത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് അധികാരമുണ്ടെന്നും കാന്തപുരം പറഞ്ഞു. താൻ മതം പഠിച്ചയാളാണ്. അതിനാൽ സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്റെ നിലപാട് പറയുമെന്നും കാന്തപുരം വ്യക്തമാക്കി. തന്നെ വിമർശിക്കുന്നവർക്ക് മതത്തെക്കുറിച്ച് അറിവില്ല. മറ്റ് മതങ്ങളുടെ കാര്യത്തിൽ താൻ ഇടപെടാറില്ലെന്നും തന്നെ പിന്തിരിപ്പനെന്ന് വിമർശിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങളെയും എതിർപ്പുകളെയും ഭയന്ന് തന്റെ നിലപാടിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ഇത്തരം കാര്യങ്ങൾ ഇനിയും തുറന്നുപറയുമെന്നും വ്യക്തമാക്കിയാണ് കാന്തപുരം പ്രസംഗം അവസാനിപ്പിച്ചത്.

സമസ്ത സർക്കുലറിന് പിന്നാലെ വിവാദം
അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. മതപരമായ ആഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.

നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ പരിപാടികളിൽ കൂട്ടിച്ചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. സർക്കുലർ വലിയ സാംസ്കാരിക-രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് കാന്തപുരം വീണ്ടും സമാന നിലപാട് പരസ്യമായി ആവർത്തിച്ചിരിക്കുന്നത്.

Tags: Kanthapuram AP Aboobacker Musliyar
Share
Tweet
SendShare

More News from this section

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

Latest News

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies