മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 08:28 pm IST
Facebook
Twitter
WhatsAppTelegram

മധുര: മീനാക്ഷിയമ്മയുടെ മംഗളനാദം നിറയുന്ന മധുരയിൽ വീണ്ടും ഒരു മഹാപുണ്യനിമിഷത്തിന് വേദിയൊരുങ്ങുന്നു. ലോകപ്രശസ്തമായ മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ 17 വർഷത്തിന് ശേഷം മഹാകുംഭാഭിഷേകം നടക്കുകയാണ്. സെപ്റ്റംബർ 17ന് രാവിലെ നടക്കുന്ന മഹാകുംഭാഭിഷേകത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ഉൾപ്പെടെ വലിയ തോതിൽ ഭക്തർ എത്തുമെന്നതിനാൽ ആത്മീയ ഒരുക്കങ്ങൾക്കൊപ്പം വിപുലമായ സുരക്ഷാ-സൗകര്യ സംവിധാനങ്ങളും ഒരുക്കുകയാണ് തമിഴ്നാട് സർക്കാർ.

ക്ഷേത്രത്തിലെ അവസാന കുംഭാഭിഷേകം 2009 ഏപ്രിൽ 8നായിരുന്നു. ആഗമപരമായി നിശ്ചിത ഇടവേളയിൽ കുംഭാഭിഷേകം നടത്തേണ്ടതുണ്ടായിരുന്നെങ്കിലും 2018ൽ വീരവസന്തരായർ മണ്ഡപത്തിലുണ്ടായ തീപിടിത്തവും തുടർന്ന് നടന്ന പുനർനിർമാണ പ്രവർത്തനങ്ങളും മറ്റ് കാരണങ്ങളും മൂലം ചടങ്ങ് നീണ്ടുപോകുകയായിരുന്നു. ഇപ്പോൾ മണ്ഡപത്തിന്റെ പുനർനിർമാണവും വിവിധ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി മഹാകുംഭാഭിഷേകത്തിനായി ക്ഷേത്രം ഒരുങ്ങുകയാണ്.

സെപ്റ്റംബർ 17; കാത്തിരുന്ന പുണ്യമുഹൂർത്തം

2026 സെപ്റ്റംബർ 17 വ്യാഴാഴ്ചയാണ് മഹാകുംഭാഭിഷേകം. രാവിലെ 7.40 മുതൽ 8.10 വരെയുള്ള സമയത്താണ് പ്രധാന ചടങ്ങുകൾ നടക്കുക. ആദ്യം മീനാക്ഷി സുന്ദരേശ്വരരുടെ സ്വർണവിമാനങ്ങൾക്കും രാജഗോപുരങ്ങൾക്കും കുംഭാഭിഷേകം നടക്കും. തുടർന്ന് രാവിലെ 7.55ഓടെ അമ്മൻ മൂലസ്ഥാനത്തിനും 8.10ഓടെ സുന്ദരേശ്വരർ മൂലസ്ഥാനത്തിനും കുംഭാഭിഷേകം നടത്തും.

കുംഭാഭിഷേകം എന്നത് ക്ഷേത്രത്തിലെ ദേവതാ സന്നിധിയുടെയും വിമാനം, ഗോപുരങ്ങൾ തുടങ്ങിയ പുണ്യസ്ഥാനങ്ങളുടെയും പുനഃശുദ്ധീകരണവും ശക്തിപുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ആഗമചടങ്ങാണ്. യാഗശാലയിൽ മന്ത്രോച്ചാരണങ്ങളോടെയും ഹോമങ്ങളോടെയും തയ്യാറാക്കുന്ന പുണ്യജലം കുംഭങ്ങളിൽ നിറച്ച് നിശ്ചിത മുഹൂർത്തത്തിൽ ഗോപുരങ്ങളിലെയും വിമാനങ്ങളിലെയും കലശങ്ങളിൽ അഭിഷേകം ചെയ്യുന്നതാണ് ചടങ്ങിന്റെ പ്രധാന ഭാഗം.

സെപ്റ്റംബർ 6 മുതൽ ആത്മീയ ചടങ്ങുകൾ

മഹാകുംഭാഭിഷേകത്തിന്റെ മുന്നോടിയായി സെപ്റ്റംബർ 6 മുതൽ വിവിധ പൂജകളും ആചാരങ്ങളും ആരംഭിക്കും. സെപ്റ്റംബർ 7ന് നവഗ്രഹ യാഗവും സെപ്റ്റംബർ 8ന് വാസ്തുശാന്തിയും നടക്കും. സെപ്റ്റംബർ 9ന് വൈഗൈ നദിയിൽ നിന്ന് പുണ്യജലവും മണ്ണും ശേഖരിക്കും. അന്നുതന്നെ വൈകുന്നേരം പുണ്യമണ്ണ് എടുക്കുന്ന ചടങ്ങും നടക്കും. സെപ്റ്റംബർ 10ന് പേരൊളി ആരാധനയും വൈകുന്നേരം മുളപ്പാരി ഇടൽ ചടങ്ങും നടക്കും.

സെപ്റ്റംബർ 11 വൈകുന്നേരം മുതൽ യാഗശാലയിലെ ആദ്യകാല പൂജകൾക്ക് തുടക്കമാകും. കുംഭാഭിഷേകം നടക്കുന്ന സെപ്റ്റംബർ 17 വരെ ആകെ 12 കാല യാഗശാല പൂജകളാണ് നടക്കുക. യാഗശാലയിലെ പൂജകളും ഹോമങ്ങളും മന്ത്രജപങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പുണ്യകുംഭങ്ങൾ പ്രധാന കുംഭാഭിഷേക ചടങ്ങിനായി കൊണ്ടുപോകുക.

കുംഭാഭിഷേകത്തെ മുന്നിൽ കണ്ട് ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നിര്മ്മാണമാണ് നടത്തിയത്. നാല് പ്രധാന ഗോപുരങ്ങൾ, അമ്മൻ-സ്വാമി സന്നിധികൾ, ചെറിയ ഗോപുരങ്ങൾ, തെപ്പക്കുളം, നൂറുകാൽ മണ്ഡപം, ആയിരങ്കാൽ മണ്ഡപം തുടങ്ങി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നു.

പ്രത്യേക ശ്രദ്ധ നേടിയ വീരവസന്തരായർ മണ്ഡപത്തിന്റെ പുനർനിർമാണത്തിനും വലിയ തുകയാണ് ചെലവഴിച്ചത്. ചരിത്രപരമായ രൂപഭാവം പരമാവധി നിലനിർത്തിയാണ് പുനർനിർമാണം നടത്തിയത്. കുംഭാഭിഷേകത്തിനായുള്ള ഗോപുരങ്ങളുടെ വർണപ്പണികളും പുറംഭാഗങ്ങളിലെ വിവിധ ജോലികളും പൂർത്തിയായതായി നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പ്രത്യേക ക്രമീകരണം

കുംഭാഭിഷേക ദിവസം ക്ഷേത്രപരിസരത്ത് വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നിയന്ത്രിത പ്രവേശന സംവിധാനമാണ് ഒരുക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ വി.ഐ.പി കൾ.ഭക്തർ തുടങ്ങിയവരായി ഏകദേശം 11,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അമ്മൻ സന്നിധി, സ്വാമി സന്നിധി, ആയിരങ്കാൽ മണ്ഡപം തുടങ്ങിയ ക്ഷേത്രപ്രാകാരങ്ങളിൽ നിന്ന് കുംഭാഭിഷേകം കാണുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

പ്രധാന ക്ഷേത്രപരിസരത്ത് പ്രവേശിക്കാൻ കഴിയാത്ത ഭക്തർക്കായി വിവിധ പൊതുസ്ഥലങ്ങളിൽ എൽ.ഇ.ഡി. സ്ക്രീനുകൾ സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയ ഹോളോഗ്രാഫിക് പ്രവേശന പാസുകൾ നൽകാനുള്ള സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

കുടിവെള്ളം, താൽക്കാലിക ശുചിമുറികൾ, ആരോഗ്യസൗകര്യങ്ങൾ, സി.സി.ടി.വി. നിരീക്ഷണം, വാഹന പാർക്കിംഗ് തുടങ്ങിയവയ്‌ക്കും പ്രത്യേക ക്രമീകരണങ്ങളുണ്ട്. കുറഞ്ഞത് 8,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും നഗരസഭാ തലത്തിൽ നടപടികൾ പുരോഗമിക്കുന്നു.

സുരക്ഷയ്‌ക്കും വലിയ പ്രാധാന്യം

ലക്ഷക്കണക്കിന് ഭക്തർ മധുരയിലെത്തുമെന്ന പ്രതീക്ഷയിൽ സുരക്ഷയ്‌ക്കും ഗതാഗത നിയന്ത്രണത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും കൺട്രോൾ റൂമുകളും സ്ഥാപിക്കും. ക്ഷേത്രപരിസരം ഇടുങ്ങിയതായതിനാൽ ആംബുലൻസുകൾക്കും അഗ്നിരക്ഷാ വാഹനങ്ങൾക്കും സുഗമമായി എത്താനും മടങ്ങാനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

കുംഭാഭിഷേക സുരക്ഷാ മുന്നൊരുക്കങ്ങളുടെ പ്രത്യേക ഘട്ടം സെപ്റ്റംബർ 11 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള പഴയ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കും.

അന്നദാനത്തിനും നിയന്ത്രണം

കുംഭാഭിഷേകത്തോടനുബന്ധിച്ച് വലിയ തോതിൽ അന്നദാനം, നീർമോർ, പ്രസാദം, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യാൻ ഭക്തരും സംഘടനകളും മുന്നോട്ടുവരും. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം വിതരണം നടത്തുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിനും ഇതിനായി ആവശ്യമായ ‘BHOG’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

മാസി വീഥി, ആവണി മൂലവീഥി, മാർട്ട് വീഥി തുടങ്ങിയ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നടക്കുന്ന അന്നദാനം ഉൾപ്പെടെയുള്ള ഭക്ഷ്യവിതരണ പ്രവർത്തനങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം.

അങ്ങനെ, 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ നടക്കുന്ന മഹാകുംഭാഭിഷേകം ഒരു ക്ഷേത്രചടങ്ങിൽ ഒതുങ്ങുന്നില്ല. പാരമ്പര്യവും ആഗമാചാരങ്ങളും പുനരുദ്ധരിച്ച ക്ഷേത്രപൈതൃകവും ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവും ഒരുമിക്കുന്ന മഹാസംഗമമായാണ് മധുര ഒരുങ്ങുന്നത്. സെപ്റ്റംബർ 17ന് രാവിലെ കലശങ്ങളിൽ പുണ്യജലം ഒഴുകിയിറങ്ങുമ്പോൾ, വർഷങ്ങളായി കാത്തിരുന്ന ഒരു മഹാപുണ്യനിമിഷത്തിനാണ് മധുര സാക്ഷിയാകുക.

അവസാനമായി 2009 ഏപ്രിൽ 8-നാണ് മധുര മീനാക്ഷി ക്ഷേത്രത്തിൽ കുംഭാഭിഷേകം നടന്നത്. സാധാരണയായി 12 വർഷത്തിലൊരിക്കൽ നടക്കേണ്ട ചടങ്ങ്, 2018 ഫെബ്രുവരിയിലുണ്ടായ തീപിടുത്തത്തിൽ വീര വസന്തരായർ മണ്ഡപത്തിന് നേരിട്ട കേടുപാടുകൾ കാരണം വൈകുകയായിരുന്നു.

Tags: Madurai Meenakshi Amman Temple Kumbabishekam 2026Meenakshi Amman Temple Kumbabhishekam September 17Madurai Meenakshi Temple Maha KumbabhishekamMeenakshi Sundareswarar Temple Kumbabishekam
Share
Tweet
SendShare

More News from this section

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies