മാദ്ധ്യമങ്ങളെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാദ്ധ്യമങ്ങൾക്ക് സത്യം പറയാന്‍ അറിയില്ലെന്ന് ഫ്ലോറിഡയിൽ സംഘടിപ്പിച്ച റാലിയിൽ ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ശക്തമായ മതിലുകൾ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഫ്ലോറിഡയിൽ സംഘടിപ്പ വന്‍ റാലിയിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. സത്യം പറയാന്‍ മാദ്ധ്യമങ്ങൾക്ക് അറിയില്ലെന്നും അതിന് മടിയാണെന്നും ട്രംപ് വിമർശിച്ചു. മാദ്ധ്യമങ്ങളുടെ അജണ്ടയല്ല നമ്മളുടേതെന്നും കള്ളക്കഥകളുടെ മറവിൽനിന്ന് സംസാരിക്കാനല്ല റാലി സംഘടിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് സുരക്ഷയൊരുക്കാൻ ശക്തമായ മതിലുകൾ ഉണ്ടാകുമെന്നും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടംതുടരുമെന്നും ട്രംപ് ഉറപ്പുനൽകി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നടപടിസ്വീകരിക്കും. പ്രതിരോധരംഗം കൂടുതൽ കരുത്തുറ്റതാക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം പ്രസിഡന്റായിരിക്കെ റാലി സംഘടിപ്പിച്ചതിൽ പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.