ന്യൂഡൽഹി: ഇൻഡോ-പാക് യുദ്ധകാലത്തെ ഇന്ത്യൻ വ്യോമസേന തലവൻ മാർഷൽ അർജൻ സിംഗ് അന്തരിച്ചു. ഇന്ന് രാവിലെയാണ് 98 കാരനായ അർജൻ സിംഗിനെ ഹൃദയാഘാതത്തെ തുടർന്ന് ആർമി റിസർച്ച് ആന്റ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, ഇന്ത്യൻ വ്യോമസേന തലവൻ ബി എസ് ധനോവ തുടങ്ങിയവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
1965ൽ ഇൻഡോ-പാക് യുദ്ധകാലത്ത് വ്യോമസേന തലവനായിരുന്ന അർജൻ സിംഗിന്റെ നേതൃത്വം സേനക്ക് കൂടുതൽ ആത്മ്വിശ്വാസം നൽകുന്നതായിരുന്നു. പാകിസ്ഥാൻ സേനയുടെ ഓപ്പറേഷൻ ഗ്രാൻഡ് സ്ലാം തകർക്കാൻ വ്യോമസേനക്ക് കരുത്ത് പകർന്നതും ഈ പോരാട്ടവീര്യമാണ് .ധീരോദത്തമായ സേവനത്തെ മുൻ നിർത്തി രാജ്യം അദ്ദേഹത്തിന് പഞ്ചനക്ഷത്ര റാങ്ക് നൽകി ആദരിച്ചു.ഇത്തരം റാങ്ക് ലഭിക്കുന്ന ആദ്യത്തെ വ്യോമസേന തലവനാണ് അർജൻ സിംഗ്.