കശ്മീർ: രാജ്യത്തിന്റെ സുരക്ഷാനീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ ചേർന്ന പാകിസ്ഥാൻ ആർമി തലവൻമാരുടെ അടിയന്തിരയോഗത്തിനു പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. കശ്മീരിലെ പൂഞ്ച് മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.
ദിഗ്വാർ,മാൾട്ടി വില്ലേജുകൾക്കുനേരെയും ആക്രമണമുണ്ടായി.ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. അതേസമയം പാകിസ്ഥാൻ ആർമി ചീഫ് ഖമർ ജാവേദ് ബജ്വ വിളിച്ചു ചേർത്ത യോഗത്തിനു പിന്നാലെയാണ് വീണ്ടും ആക്രമണം .മണിക്കൂറുകളോളം നീണ്ട ചർച്ചയിൽ അതിർത്തിയിലെ ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസവും,ജാഗ്രതയും വിഷയമായിട്ടുണ്ടെന്നാണ് സൂചന.
യുദ്ധസന്നദ്ധമായി പാക് സേനയെ സജ്ജ്മാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ പാകിസ്ഥാൻ ഇന്റ്ർ സർവീസസ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ മേജർ ജനറൽ ആസിഫ് ഗഫൂർ തയ്യാറായിട്ടില്ല.കഴിഞ്ഞ രണ്ടു ദിവസമായി കാശ്മീർ അതിർത്തിയിൽ നടക്കുന്ന വെടിവയ്പ്പിൽ ഒരു ജവാനടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.