ബെർഹാംപൂർ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. പരിക്കേറ്റ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി തകർന്നു.
സംഭവത്തിൽ പോലീസിനോടും ജില്ലാ ഭരണകൂടത്തോടും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ബുധനാഴ്ചയാണ് സ്‌ഫോടനം നടന്നത് . രാത്രിയിൽ സ്ഫോടന ശബ്ദം കേട്ട് ജിന്നയുടെ വീട്ടിലേക്ക് ഓടിയെത്തിയ അയൽവാസികളാണ് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജിന്നയെ കണ്ടത്.
തുടർന്ന് ഇയാളെ ചികിത്സയ്‌ക്കായി ബിർഭൂമിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് സംസ്ഥാനത്ത് ആക്രമണങ്ങൾ നടത്താനും , മറ്റ് പാർട്ടി പ്രവർത്തകരെ ഭയപ്പെടുത്താനുമാണ് ടിഎംസി പ്രവർത്തകർ ബോംബുകൾ നിർമ്മിക്കുന്നതെന്ന് ആരോപണമുണ്ട് .കഴിഞ്ഞ വർഷം മുർഷിദാബാദിൽ വൻതോതിൽ നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു.