ഇസ്ലാമാബാദ്: അമേരിക്കയുടേതടക്കം അതിര്‍ത്തി ലംഘിക്കുന്ന ഏത് ഡ്രോണ്‍ വിമാനവും വെടിവെച്ചിടാന്‍ പാകിസ്ഥാൻ വ്യോമാസേന മേധാവി ഉത്തരവിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വർദ്ധിച്ചു വരുന്നതിനിടെയാണ് പാക് വ്യോമസേനാ മേധാവി നിര്‍ണായകമായ ഈ ഉത്തരവ് നല്‍കിയത്.
അഫ്ഗാന്-പാക് അതിര്‍ത്തിയിലെ ഒരു തീവ്രവാദി ക്യാംപില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തി മൂന്ന് തീവ്രവാദികളെ വധിച്ചതിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന് നിലപാട് കർശനമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നതിനെ പാകിസ്ഥാന് നേരത്തേയും എതിര്‍ത്തിട്ടുണ്ടെങ്കിലും ഡ്രോണുകളെ വെടിവെച്ചിടുമെന്ന പരസ്യമായ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. വ്യോമാതിര്‍ത്തി ലംഘിക്കുവാന്‍ ആരേയും ഞങ്ങള്‍ അനുവദിക്കില്ല.
അമേരിക്കയുടേതടക്കം വ്യോമാതിര്ത്തിലംഘിച്ചു പാകിസ്താനിലേക്ക് പ്രവേശിക്കുന്ന എല്ലാ ആളില്ലാ വിമാനങ്ങളും വെടിവെച്ചിടാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്പാക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന് പറഞ്ഞു.
ചൈനയോട് കൂടുതൽ അടുക്കുന്നതിനിടയിലാണ് അമേരിക്കന്‍ ഡ്രോണുകളെ ആക്രമിക്കുമെന്ന നിലപാടിലേക്ക് പാക് വ്യോമസേനയെത്തിയിരിക്കുന്നത്