ന്യൂഡൽഹി : മൻമോഹൻ സിംഗിന്റെ കാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷ പറഞ്ഞു .മൂക്കിന് താഴെ അഴിമതി നടന്നിട്ട് മിണ്ടാത്ത മൻ മോഹൻ സിംഗ് ഇപ്പോൾ വായ തുറന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെയാണ് മൻമോഹൻ സിംഗിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ രംഗത്തെത്തിയത്.
മണി ശങ്കർ അയ്യർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരം താഴ്ത്തി സംസാരിച്ചപ്പോൾ മൻമോഹൻ സിംഗ് മൗനം പാലിക്കുകയായിരുന്നു.
പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ കൂടികാഴ്ച്ച നല്ല ലക്ഷ്യത്തോടെ ആയിരുന്നുവെങ്കിൽ അതിന്റെ വിശദാംശങ്ങൾ മൂടി വച്ചതെന്തിനെന്നും അമിത് ഷാ ചോദിച്ചു.
കേന്ദ്രമന്ത്രി സഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞപ്പോൾ മൻമോഹൻ സിംങിന്റെ ദേഷ്യം എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ പാകിസ്ഥാൻ പ്രതിനിധികളുമായി കൂടികാഴ്ച്ച നടത്തിയ സംഭവം വിളിച്ച് പറഞ്ഞതിന് മോദി എന്തിന് മാപ്പ് പറയണമെന്നും അമിത് ഷാ ചോദിച്ചു.