കൊച്ചി ; പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധ ശിക്ഷ.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ,അഞ്ചു ലക്ഷം രൂപ പിഴയും
ബലാത്സംഗം,കൊലപാതകം,പീഡനം,അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.ബലാത്സംഗത്തിന് ജീവപര്യന്തം തടവും,കൊലപാതകത്തിന് വധശിക്ഷയും ,ഭവന ഭേദനത്തിന് അഞ്ചു ലക്ഷം രൂപ പിഴയും,ഏഴു വർഷം തടവും ശിക്ഷ വിധിച്ചു.
അതിക്രൂരമായ കൊലപാതകമെന്നാണ് കോടതിയുടെ നിഗമനം.അമീറിനെ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കൊലപാതകം നടന്ന് 19 മാസങ്ങൾക്ക് ശേഷമാണ് ശിക്ഷാ വിധി വന്നിരിക്കുന്നത്.അമീറിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യം. അമീറിനെതിരെ കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നതിന് കേസ് ഇന്നത്തേക്ക് മാറ്റിയത്.