ഒരു മാൻ മാർക്ക് കുടയിലൂടെ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു മാൻ മാർക്ക് കുടയിലൂടെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2016, 11:00 am IST
Facebook
Twitter
WhatsAppTelegram

നമ്പൂതിരി സമൂഹത്തെ ദുരാചാരങ്ങളുടെ അടുക്കളയിൽ നിന്നും നവോത്ഥാനത്തിന്റെ അരങ്ങത്തേക്ക് കൈ പിടിച്ചു നടത്തിയ വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി ടി ഭട്ടതിരിപ്പാട് കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 33 വർഷം തികയുകയാണ് . തീയാടി പെൺകുട്ടി പകർന്ന് നൽകിയ അക്ഷരങ്ങളിലൂടെ മാൻ മാർക്ക് കുട വായിച്ചറിഞ്ഞ ഒരു സാധാരണ ശാന്തിക്കാരനിൽ നിന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹം മാറിയത് മനുഷ്യദർശനം മാത്രം കൈമുതലാക്കിയായിരുന്നു

1896 മാർച്ച് 26 ന് പൊന്നാനിയിൽ ജനിച്ച വിടി പതിനേഴാം വയസിലാണ് തീയാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് മലയാളം പഠിക്കുന്നത് .പിന്നീട് ഇടക്കുന്നിയിലെ നമ്പൂതിരി വിദ്യാലയത്തിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി എന്ന പേരിൽ സ്വന്തം പത്രാധിപത്യത്തിൽ ഒരു മാസിക പുറത്തിറക്കി. സ്വാതന്ത്ര്യ സമര രംഗത്തേക്ക് ആവേശ ഭരിതനായി ചാടിയിറങ്ങിയ വിടി അഹമ്മദാബാദിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി കപ്പൽ കയറി . കപ്പലിൽ സഞ്ചരിച്ചതിന് ഭ്രഷ്ട് കൽപ്പിക്കപ്പെടുകയും വിദ്യാഭ്യാസം അവസാനിക്കുകയും ചെയ്തു

യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമം , യുവാക്കളുടെ മാസികയായ ഉണ്ണി നമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളിൽ പങ്കാളിത്തം വഹിച്ചു . യോഗക്ഷേമ സഭയിലെ ഉത്പതിഷ്ണു വിഭാഗത്തിലെ പ്രധാനിയായി . അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകമെഴുതി . “പട്ടിയായി ജനിക്കാം , പൂച്ചയായി ജനിക്കാം ,ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം . പക്ഷേ ഒരില്ലത്തെ അപ്ഫനായി ജനിക്കാൻ സാദ്ധ്യമല്ല ” എന്ന പ്രസിദ്ധമായ സംഭാഷണ ശകലം വന്നത് ആ നാടകത്തിലാണ്.

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു . മുൻ കയ്യെടുത്ത് നടത്തുകയും ചെയ്തു. തൊട്ടുകൂടായ്മയ്‌ക്കും ജാതീയ അനാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടി , മിശ്രഭോജനത്തിനും ക്ഷേത്ര പ്രവേശനത്തിനായുള്ള സമരത്തിലും മുൻ പന്തിയിൽ നിന്നു .. അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക എന്ന ആഹ്വാനത്തോടെ ലഘുലേഖ പുറത്തിറക്കിയതും വി ടി ആയിരുന്നു

ത്യാഗസമ്പത്തു കൊണ്ട് ദേവത്വവും ഭോഗ തൃഷ്ണ കൊണ്ട് മൃഗീയത്വവും നേടിയ നമ്പൂതിരിമാർക്കിടയിൽ ഒരു കൊടുങ്കാറ്റായി കടന്ന് വന്ന് വിപ്ലവം നടത്താൻ വി ടി ക്ക് കഴിഞ്ഞു . നിശിതങ്ങളായ വാക്കുകളും പടവാളിനേക്കാൾ മൂർച്ചയുള്ള തൂലികയും കൊണ്ട് ആ മഹാനുഭാവൻ കേരള നവോത്ഥാനത്തിനു ചെയ്ത സേവനങ്ങൾ ഒട്ടും ചെറുതല്ല

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത എന്നീ നാടകങ്ങൾ, നിരവധി ഉപന്യാസങ്ങൾ , രജനീരംഗം , പോംവഴി തുടങ്ങിയ കഥാസമാഹാരങ്ങൾ ,കണ്ണീരും കിനാവും , കർമ്മവിപാകം, ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്

1982 ഫെബ്രുവരി 12 ന് വി ടി ഭട്ടതിരിപ്പാട് അന്തരിച്ചു

Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies