ന്യൂഡൽഹി: ഭാരതത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുളള കളളപ്പണനിക്ഷേപം വെളിപ്പെടുത്തി നിയമനടപടികളിൽ നിന്നൊഴിവാകാൻ കേന്ദ്രസർക്കാർ നാലു മാസത്തെ പരാതി ജാലകം ആരംഭിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് ഇതിനുളള സൗകര്യം. നേരത്തേ വിദേശ കളളപ്പണം വെളിപ്പെടുത്തുന്നതിനും ഈ സൗകര്യം ഒരുക്കിയിരുന്നു.
45% പലിശ നൽകി, ഇതുവഴി കളളപ്പണനിക്ഷേപങ്ങൾ നിയമത്തിൻ കീഴിൽ കൊണ്ടുവരാവുന്നതാണ്. മെയ് പകുതിയോടെ ഇതു സംബന്ധിച്ച വിശദമായ സർക്കുലർ, സർക്കാർ പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരുന്ന സംവിധാനമാണ് ഇപ്പോൾ നടപ്പിൽ വരുന്നത്.