ന്യൂഡൽഹി : ജെ എൻ യുവിലെ അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ നിന്ന് സസ്പെൻഷനിലായ കന്നയ്യ കുമാർ പുതിയ ആരോപണവുമായി രംഗത്ത്. വിമാനത്തിൽ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കിയെന്നാണ് കന്നയ്യയുടെ ആരോപണം. ബിജെപി അനുഭാവിയാണ് കൊല്ലാൻ ശ്രമിച്ചതെന്നും കന്നയ്യ ട്വീറ്റിലൂടെ ആരോപിച്ചു.
എന്നാൽ കന്നയ്യയുടെ ആരോപണം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. വിമാനത്തിലെ സീറ്റിലിരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു യാത്രക്കാരനുമായി കന്നയ്യ തർക്കത്തിലേർപ്പെടുകയായിരുന്നെന്നും തുടർന്ന് ഇരുവരേയും വിമാനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നെന്നും പോലീസ് പറഞ്ഞു . പരാതി നൽകാൻ കന്നയ്യയോട് ആവശ്യപ്പെട്ടെന്നും എന്നാൽ കന്നയ്യ പരാതി നൽകാൻ തയ്യാറായില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതിനിടെ കന്നയ്യെയെ കൊല്ലാൻ നോക്കിയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ആരോപണവിധേയനായ മാനസ് ഡേക്ക പറഞ്ഞു. കന്നയ്യ പബ്ളിസിറ്റി സ്റ്റണ്ടിനാണ് ശ്രമിക്കുന്നത് . താനുമായി തർക്കത്തിലേർപ്പെട്ട ആൾ കന്നയ്യയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും ഡേക്ക വ്യക്തമാക്കി