തിരുവനന്തപുരം: മലയാളികൾ നാടുവിട്ടത് ഭീകരപ്രവർത്തനത്തിനും ജിഹാദിനും വേണ്ടിയെന്ന് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ ജനം ടിവി പുറത്ത് വിടുന്നു. കാണാതായ സംഘത്തിലെ കാസർകോട് സ്വദേശി അഷ്ഫാഖ് മജീദ് ബന്ധുവിനയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിതീവ്ര ആശയങ്ങൾ.
ഇന്ത്യ കാഫിറുകളുടെ നാടാണെന്നും, ഇവിടെ നിന്ന് വിശ്വാസികൾ പലായനം ചെയ്യണമെന്നും ഇയാൾ ആഹ്വാനം ചെയ്യുന്നു. കേരളത്തിലെ മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങൾ പിന്തുടരുന്നത് അവിശ്വാസികളുടെ പാതയെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ വിമർശനമുണ്ട്.
അമേരിക്കയ്ക്കും, റഷ്യയ്ക്കും, സൗദിക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തുന്നത് അഭിമാനകരമാണ്. യുദ്ധത്തിൽ ജയിച്ചാലും, മരിച്ചാലും വിജയമാണെന്ന് അഷ്ഫാഖ് ഉറപ്പിച്ചു പറയുന്നു.
മുസ്ലീം ലീഗും, മാർക്സിസ്റ്റ് പാർട്ടിയും കാഫിറുകളുടെ സംഘമാണ്. ഈ സംഘടനകളിൽ വിശ്വാസികൾ പ്രവർത്തിക്കരുതെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.