കൊച്ചി: കോൺഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് നടപടി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിജിലസിന്റെ എഫ്.ഐ.ആറിലെ ഗുരുതര ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചെങ്കിലും അഗ്നിശുദ്ധി വരുത്തുക എന്നത് ബാബുവിന് അത്ര എളുപ്പമാകില്ല. ഒരു രാഷ്ട്രീയ ആരോപണമായി ഇതിനെ മാറ്റാനാണ് കെ.ബാബുവിന്റെ ശ്രമം.
ബാര്‍കോഴക്കേസില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നും പ്രതിപക്ഷത്തു നിന്നും ഉണ്ടായ ആരോപണ ശരങ്ങൾ കെ.ബാബുവിനു സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിനു പിന്നാലെ എത്തിയ വിജിലൻസിന്റെ പുതിയ കണ്ടെത്തല്‍ കെ.ബാബുവിനിപ്പോള് ഇപ്പോള്‍ ഇരട്ടി പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ആരോപങ്ങള്‍ നിഷേധിച്ചു വെറുമൊരു രാഷ്ട്രീയ വിമര്‍ശനമായി ഇതിനെ ചിത്രീകരിക്കാനാണ് ബാബുവിന്റെ ശ്രമം. എന്നാല്‍ ബാബുവിന്റെ വാദങ്ങൾക്ക് പാര്‍ട്ടിയില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്നലെ കൊച്ചിയില്‍ ഉണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന് വി.എം.സുധീരനും, ഇതിലും വലിയ പ്രതിസന്ധിയില്‍ ബാബുവിനു കൈത്താങ്ങായ ഉമ്മന്‍ചാണ്ടിയും ഇന്ന് ഇതിനെ കുറിച്ച് ഒരക്ഷരം പോലും പ്രതികരികാത്തതും ചേത്തു വായിക്കേണ്ടിയിരിക്കുന്നു.
എന്തായാലും ബാര്‍കോഴ കേസിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കും ശേഷം ഉണ്ടായ പുതിയ ആരോപണം കെ.ബാബുവിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തില്‍ ആക്കുന്നു. ഒപ്പം തുടരെ എത്തുന്ന ഇത്തരം അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുകയാണ്.