ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 135 ആം സ്ഥാനത്തെത്തി. ആറ് വർഷത്തിനിടെയിലെ മികച്ച നേട്ടമാണിത്. ഇതിന് മുൻപ് 2009ൽ ഇന്ത്യ 134 ആം സ്ഥാനത്തെത്തിയിരുന്നു.
കിരീടമൊന്നും ലഭിച്ചില്ലെങ്കിലും പട്ടികയിൽ അർജന്‍റീനയാണ് ഒന്നാമത്. ഇതോടെ ടീം ഓഫ് ദ ഇയർ എന്ന പുരസ്കാരം ഫിഫയിൽനിന്ന് അർജന്‍റീനയ്‌ക്ക് ലഭിക്കും. പോയവർഷം കളിച്ച 15 മത്സരങ്ങളിൽ 10 എണ്ണത്തിലും അർജന്‍റീനയ്‌ക്ക് ജയിക്കാനായിരുന്നു.
കരുത്തരായ ബ്രസീൽ, ജർമ്മനി, ചിലി, ബെൽജിയം ടീമുകളാണ് രണ്ട് മുതൽ അഞ്ച് വരെ റാങ്കുകളിൽ.