ഷാർജ : റോഡപകടങ്ങൾക്ക് കാരണമാവുന്നതിലും ഇരകളാകുന്നതിലും മുൻപന്തിയിൽ ഏഷ്യക്കാരാണെന്നു ഷാര്‍ജ പോലീസ് . ഷാർജയിലെ റോഡപകടങ്ങളും മരണവും കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ബോധവത്കരണ ക്യാമ്പയിനിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അപകടമുണ്ടാക്കുന്നതില്‍ ഏഷ്യക്കാരുടെ പങ്ക് കൂടുതലായതിനാണ് ബോധവത്കരണ ക്യാംമ്പയിൻ നടത്തുന്നതെന്നും ഷാർജ പോലീസ് പറഞ്ഞു.
ഗതാഗത നിയമത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് 85 ശതമാനവും അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് ഷാർജ ഗതാഗത വകുപ്പ് വിലയിരുത്തുന്നത്. റോഡപകടങ്ങൾക്ക് കാരണമാവുന്നത്തിലും ഇരകളാകുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യക്കാരാണെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. അതിനാൽ യു.എ.ഇ.യിലെ ഏഷ്യക്കാര്‍ക്ക് മാത്രമായി ബോധവത്കരണം സംഘടിപ്പിക്കുന്നതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ കേണല്‍ ഈസ അല്‍ സുവൈദി പറഞ്ഞു.
അപകടമുണ്ടാക്കുന്നതിലും ഇരകളാകുന്നവരിലും പാക്കിസ്ഥാന്‍കാരാണ് മുന്നില്‍. തൊട്ടുപിന്നിൽ ഇന്ത്യ, ബംഗ്ലദേശ് എന്നീ രാജ്യക്കാരാണ് . ഫിലിപ്പീന്‍സുകാര്‍ അപകടമുണ്ടാക്കുന്നത് താരതമ്യേന കുറവാണെന്നും ഷാര്‍ജ പോലീസ് പറഞ്ഞു. 2016-ല്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 32 പാക്കിസ്താനികളും 30 ഇന്ത്യക്കാരും 23 സ്വദേശികളും 13 ബംഗ്ലാദേശികളും മൂന്ന് ഫിലിപ്പൈൻ സ്വദേശികളും മരിച്ചതായി കണക്കുകൾ പറയുന്നു.
അശ്രദ്ധയോടെയുള്ള ഡ്രൈവിങ് വര്‍ധിച്ചതാണ് 90 ശതമാനം വാഹനാപകടങ്ങൾക്കും കാരണമാകുന്നത് . അമിത വേഗതയും, റെഡ് സിഗ്നല്‍ മറികടക്കുന്നതും , വാഹനങ്ങള്‍ മതിയായ അകലം പാലിക്കാതിരിക്കുന്നതും എല്ലാം മറ്റു അപകടകാരണങ്ങൾ ആവുന്നതായും പോലീസ് പറയുന്നു. റെഡ് സിഗ്നല്‍ മറികടക്കുന്നത് മൂലമുണ്ടാകുന്ന അപകടത്തെത്തുടര്‍ന്നാണ് കൂടുതല്‍ പേര് മരിക്കുന്നതും പരിക്കേല്ക്കുന്നതുമെന്നും കണക്കുകള്‍ പറയുന്നു.
ട്രാഫിക് നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 800 ദിര്‍ഹം പിഴയും എട്ട് ബ്ലോക്ക് മാർക്കും, വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ൈകയിലെടുത്താല് 200 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും, സീബ്രാ ക്രോസില്‍ വാഹനം നിര്‍ത്തിക്കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റും തുടങ്ങി ശിക്ഷ നടപടികളെ കുറിച്ചും പോലീസ് വിശദീകരിച്ചു.
ബോധവൽക്കരണ ത്തിന്റെ ഭാഗമായി മലയാളം ഉള്‍പ്പെടെ ഇതര ഭാഷകളിലും ഇതുസംബന്ധിച്ച ലഘുലേഖകള്‍ പുറത്തിറക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഉള്‍പ്പെടെ ഇരുപതോളം സംഘടനാ ഭാരവാഹികളും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രാഫിക് പോലീസ് എമിറേറ്റിലെ അപകടം