ന്യൂഡൽഹി: എൻസിപി പിളർപ്പിലേക്ക്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ തോമസ് ചാണ്ടി മുന്നണി വിടാൻ സാധ്യത. ഗോവയിൽ ബിജെപിയെ പിൻ തുണച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം കൊടുക്കില്ലെന്ന സിപിഎം നിലപാട് എൻസിപിയിൽ ഭിന്നത രൂക്ഷമാക്കുന്നു.
മന്ത്രിസ്ഥാനം നൽകില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതോടെ എൻസിപിയിൽ ഭിന്നത രൂക്ഷമാകുന്നു. ഗോവയിൽ ബിജെപിയെ പിൻതുണച്ചതിന്റെ പേരിലാണ് എൻസിപി യ്ക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന നിലപാടിലേക്ക് സിപിഎം കേന്ദ്ര നേതൃത്വം എത്തിയത്. എന്നാൽ മന്ത്രിസ്ഥാനം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഎം മാത്രം അല്ലെന്നും എൽഡിഎഫ് മുന്നണിയാണെന്നും ഉള്ള നിലപാടിലാണ് എൻസിപി.
അതേസമയം എൻസിപി ഗോവയിൽ ബിജെപിയ്ക്ക് പിൻതുണ അറിയിച്ചപ്പോഴും ശശീന്ദ്രൻ മന്ത്രിയായിരുന്നു അപ്പോൾ ഉന്നയിക്കത്തക്ക തടസവാദം ഇപ്പോൾ ഉന്നയ്ക്കുന്നത് മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുന്നതിന് വേണ്ടിയാണെന്നാണ് എൻസിപിയുടെ വാദം. ശശീന്ദ്രൻ രാജിവെച്ചത് ധാർമികതയുടെ പേരിലാണ് മുൻപ് പല മന്ത്രിമാരും ഇത്തരത്തിൽ രാജി വെച്ചിട്ടുണ്ട് അപ്പോഴെല്ലാം പുതിയമന്ത്രിമാർ ഓരോ മുന്നണിയിൽ നിന്നും ഉണ്ടായിട്ടുണ്ട്.
എന്നാൽ സിപിഎം എടുത്ത നിലപാട് എൻസിപിയെ കൂടുതൽ സമ്മർദത്തിലാക്കിയിരിക്കയാണ്. നിലവിൽ സിപിഎം എടുത്ത നിലപാട് എൻസിപിയിൽ ഭിന്നത രൂക്ഷമാക്കുകയാണ്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ തോമസ് ചാണ്ടി മുന്നണി വിടാനാണ് സാധ്യത.
അതേസമയം ബിജെപി ബന്ധത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുന്നതെങ്കിൽ തോമസ്ചാണ്ടി ഉൾപ്പടെ ഉള്ളവർ ബിജെപിയോട് അയിത്തമില്ലെന്ന നിലപാടിലാണ്.