ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ലയൺസിനും ഉജ്ജ്വല വിജയം . സാമുവൽ ബദ്‌രിയുടെ ഹാട്രിക്കിനെ അതിജീവിച്ചാണ് മുംബൈ വിജയം നേടിയതെങ്കിൽ ആൻഡ്രു ടൈയുടെ ഹാട്രിക്കിൽ പതറാതെയാണ് ഗുജറാത്ത് വിജയിച്ചത്.
വിരാട് കോലിയുടെ 62 റൺസ് മികവിൽ റോയൽ ചലഞ്ചേഴ്സ് നിശ്ചിത ഓവറിൽ 142 റൺസാണെടുത്തത് . സാമുവൽ ബദ്രിയുടെ ഹാട്രിക്ക് മുംബൈയുടെ മുൻ നിരയെ തകർത്തെങ്കിലും കീറൺ പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു . 47 പന്തിൽ 70 റൺസ് എടുത്ത പൊള്ളാർഡാണ് കളിയിലെ താരം .
രണ്ടാം മത്സരത്തിൽ പൂനെ ലയൺസ് ഉയർത്തിയ 172 റാൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലയൺസ് മറികടന്നു. 43 റൺസെടുത്ത സ്മിത്താണ് ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്താൻ പൂനെയെ സഹായിച്ചത് . അതേസമയം ബ്രണ്ടൻ മക്കല്ലവും ഡ്വയിൻ സ്മിത്തും ചേർന്ന് ലയൺസിന് അനായാസ വിജയം നൽകി . മക്കല്ലം 49 ഉം സ്മിത്ത് 48 ഉം റൺസ് നേടി.