ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സർവെ ഫലം. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മുന്നൂറ്റി മുപ്പതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
എബിപി ന്യൂസും ലോക് നിധി CDCSഉം സംയുക്തമായി നടത്തിയ സർവെയിലാണ് നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഫലം പുറത്തുവന്നത്. യുപിഎ 104 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തും .എന്നാൽ യുപിഎ സീറ്റുകൾ നേടുമ്പോൾ മറ്റ് ചെറുപാർട്ടികളുടെ സീറ്റുകളാണ് നഷ്ടപ്പെടുകയെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. മറ്റ് പാർട്ടികൾക്ക് 108 സീറ്റുകളാകും ലഭിക്കുക.
കിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ നേട്ടമുണ്ടാക്കുമെന്നും സർവേ സൂചിപ്പിക്കുന്നു . ബംഗാളിലും ആസാമിലുമാണ് നേട്ടമുണ്ടാക്കുക . നിലവിലുള്ളതിനേക്കാൾ 16 സീറ്റുകൾ കിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ അധികം നേടും.. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയിൽ മോദി മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണെന്നും സർവേ വ്യക്തമാക്കുന്നു