ഗൊരക്പൂർ: ബിആർഡി മെഡിക്കൽ കോളേജിൽ എൻസഫലൈറ്റിസ് ബാധിച്ച് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. ആശുപത്രിയിലെ ഡോക്ടർ കഫീലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഫീൽ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ആശുപത്രിയിലെ സിലിണ്ടറുകൾ ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്.
ആശുപത്രിയിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ കഫീലിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലേക്ക് കടത്തി. ബി.ആർ.ഡിയിലെ ശിശു രോഗ വിധഗ്ദ്ധനായ കഫീൽ ഓക്സിജൻ സിലിണ്ട്ർ എത്തിച്ച് രക്ഷകാനയത് മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞ് നിന്നിരുന്നു. അതേ ഡോക്ടറുടെ പേര് തന്നെയാണ് ആരോപണങ്ങളിലും നിറയുന്നത്. ആരോപണ വിധേയനായ കഫീലിനെ അധികൃതർ ആശുപത്രി ചുമതലയിൽ നിന്നും നീക്കി.
കിഴക്കൻ ഉത്തർപ്രദേശിൽ എൻസഫലൈറ്റിസ് ബാധിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ അൻപതിനായിരം കുഞ്ഞുങ്ങളാണ് മരിച്ചത് . കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ മൂവായിരത്തോളം കുഞ്ഞുങ്ങൾ രോഗം ബാധിച്ച് മരിച്ചു . ഈ വർഷം ഇതുവരെ 163 കുഞ്ഞുങ്ങൾ മരിച്ചതായാണ് കണക്ക് .