ന്യൂഡൽഹി: ജിഎസ്ടിക്ക് ശേഷമുള്ള ആദ്യമാസത്തിൽ നികുതി വരുമാനം വർദ്ധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ജൂലൈ മാസത്തിൽ 92,283 കോടി രൂപയാണ് നികുതിയായി പിരിച്ചത്. കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത് 91,000 കോടി രൂപ മാത്രമായിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്ത് ചരക്കു സേവന നികുതി സമ്പ്രദായം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യമാസത്തി നികുതി പിരുവു കണക്കുക്ളാ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു കേണ്ട്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ജിഎസ്ടി നടപ്പിലാക്കാൻ പ്രയാസങ്ങളൊന്നും നേരിട്ടില്ലെന്നും സാമ്പത്തികവ്യവസ്ഥയിൽ ജിഎസ്ടി ഗുണകരമായ മാറ്റമുണ്ടാക്കിയെന്നും ജെയ്റ്റ്ലി അറിയിച്ചു.
ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആദ്യമാസം ജൂലൈയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ നികുതി പിരിച്ചെടുക്കാൻ സാധിച്ചു. ജൂലൈ മാസത്തിൽ 92,283 കോടി രൂപയാണ് നികുതിയായി പിരിച്ചത്. കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നത് 91,000 കോടി രൂപ മാത്രമായിരുന്നുവെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 38.8 ലക്ഷം പേർ നികുതി റിട്ടേൺ സമർപ്പിച്ചു. നികുതി റിട്ടേൺ സമർപ്പിക്കേണ്ടവരുടെ എണ്ണം 59.97 ലക്ഷമാണെന്നും ജെയ്റ്റ്ലി അറിയിച്ചു.
ജൂലൈ മാസത്തിലെ ആകെ നികുതിയിൽ 14,874 കോടി കേന്ദ്ര ചരക്കു സേവന നികുതിയായും 22,722 കോടി സംസ്ഥാന ചരക്കു സേവന നികുതിയായും 47,469 സംസ്ഥാനങ്ങൾ തമ്മിലുള്ള ചരക്കു സേവന നികുതിയായുമാണ് ഈടാക്കിയത്. നികുതിദായകരിൽ 72.33 ശതമാനം ആളുകളും ജിഎസ്ടിയിലേക്ക് മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.