കൊല്‍ക്കത്ത: ഇന്ത്യ ഓസിസ് പരമ്പരയിലെ രണ്ടാം ഏക ദിനത്തില്‍ ഓസ്ട്രേലിയയ്‌ക്ക് 253 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 252 റണ്‍സില്‍ എല്ലാ വിക്കറ്റും നഷ്ടമായി.
ടോസ് നേടി ആദ്യ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് അജിങ്ക്യാ രഹാനെയുടെയും നായകൻ വിരാട് കോഹ് ലിയുടെ അർദ്ധ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
കോഹ് ലി 107 പന്തില്‍ നിന്ന് 92 റണ്‍സും രഹാനെ 64 പന്തിൽ 55 റൺസുമെടുത്ത് പുറത്തായി.
ഓസ്ട്രേലിയയ്‌ക്ക് വേണ്ടി കോട്ടർനൈലും റിച്ചാർഡ്സണും മൂന്ന് വിക്കറ്റ് വീതവും കമ്മിൻസും ആഗറും ഓരോ വിക്കറ്റും വീഴ്‌ത്തി.
ചെന്നൈയില്‍ നടന്ന ഒന്നാം ഏക ദിനത്തില്‍ 26 റണ്‍സിന് വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുളള പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.