കൊച്ചി : ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഇന്നത്തെ മത്സരത്തില്‍ കരുത്തരായ സ്‌പെയിന്‍ നൈജറെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ബ്രസീല്‍ ഉത്തരകൊറിയയെ എതിരിടും.
ലോകകപ്പിലെ കന്നിമത്സരത്തില്‍ ഉത്തരകൊറിയയെ അട്ടിമറിച്ചെത്തിയ നൈജർ - സ്‌പെയിന്‍ പോരാട്ടം ഇരുടീമുകൾക്കും നിര്‍ണായകമാണ്.
ബ്രസീലിനും, നൈജറിനും സമനില നേടിയാല്‍ പോലും പ്രതീക്ഷകള്‍ക്ക് വകയുണ്ടെങ്കിലും സ്‌പെയിനിനും ഉത്തരകൊറിയക്കും ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇരുടീമുകളുടെയും പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക. ബ്രസീലിന് കൊച്ചിയില്‍ ലഭിക്കുന്ന ഗ്രണ്ട് സപ്രോട്ട് മത്സരം ഏറെ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മത്സരങ്ങള്‍ക്ക് സമാനമായി കനത്ത സുരക്ഷയാണ് വേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തില്‍ കാണികളെ ചൂഷണംചെയ്യുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജി.സി.ഡി യെയുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും