തൃശൂർ : ഗുരുവായൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്താൻ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം പൊലീസിനു റിപ്പോർട്ട് നല്കിയിരുന്നതായി സൂചന. എന്നാൽ സിപിഎമ്മിന്റെ സമ്മർദ്ദത്തെ തുടർന്ന് പൊലീസ് റിപ്പോർട്ട് മറച്ചു വയ്ക്കുകയായിരുന്നു. നാലുമാസം മുൻപാണ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത് .
ഇപ്പോൾ കൊലപാതകത്തിനുപയോജിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയാണ് റിപ്പോർട്ട് നൽകിയിരുന്നത്. മാത്രമല്ല ആനന്ദിനെ കൊലപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നതായി പൊലീസിൽ പരാതിയും നൽകിയിരുന്നു.
ആനന്ദിന്റെ കൊലപാതകികളെ എത്രയും വേഗം പിടികൂടണമെന്ന് ബിജെപി ജില്ലാ ഘടകം ആവശ്യപ്പെട്ടു. കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് കൊലപാതകികൾ ഗുരുവായൂരിൽ തമ്പടിച്ചിരുന്നതായും ബി ജെ പി ആരോപിച്ചു .
അതേസമയം പിടിയിലായ പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി . കൊലപാതകത്തിനുപയോഗിച്ച വടിവാൾ, പൈപ്പ്. വെട്ടുകത്തി തുടങ്ങിയവ സംഭവത്തെ നടന്ന നെന്മിനിക്കടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തു .
ഇന്ന് രാവിലെ തൃശൂർ റയിൽ വേ സ്റ്റെഷനിൽ നിന്നാണ് ജിതേഷ് ഫായിസ് കാർത്തിക് എന്നീ പ്രതികളെ പോലീസ് പിടികൂടിയത് . എന്നാൽ കൊലപാതകത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സംഭവത്തിനു സാക്ഷിയായ വാടാനപ്പിള്ളി സ്വദേശി വിഷ്ണുവിന്റെ വെളിപ്പെടുത്തൽ.