ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി കേന്ദ്രികരിച്ച് അക്രമണങ്ങളും,നുഴഞ്ഞുകയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-നേപ്പാൾ,ഇന്ത്യ- ഭൂട്ടാൻ അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കാൻ സശസ്ത്ര സീമ ബൽ നീക്കം.
ഡോക്ലാമിൽ ഇന്ത്യയുടെയും,ചൈനയുടെയും സേനകൾ മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിൽ സശസ്ത്ര സീമ ബലിന്റെ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയിൽ, ഡോക്ലാം സശസ്ത്ര സീമ ബല്ലിന്റെ സംരക്ഷണത്തിൽ ഉൾപ്പെടുന്നതല്ല. എന്നാൽ അതിന്റെ അടുത്ത പ്രദേശത്ത് ഈ സേനാ വിഭാഗം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് മേഖലയ്‌ക്ക് താഴെയുള്ള തെക്കൻ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനിച്ചു. അനുമതി ലഭിച്ചാലുടൻ സിക്കിമിലെ യുക്സോമിൽ ഈ ബറ്റാലിയന്റെ ഹെഡ്ക്വാർട്ടേഴ്സ് ആരംഭിക്കുമെന്നും. എസ്എസ്ബി ഡയറക്ടർ ജനറൽ രജനി കാന്ത് മിശ്ര പറഞ്ഞു.
നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾകളിൽ 734 ബോർഡർ ഔട്ട് പോസ്റ്റ്കൾ കൂടി സ്ഥാപിക്കാൻ എസ് എസ് ബിക്ക്അനുമതി ലഭിച്ചിട്ടുണ്ട് . ഇപ്പോൾ 635 ഔട്ട് പോസ്റ്റുകൾ നിലവിലുണ്ട്.
അതിർത്തി പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ, പ്രാദേശിക അതിർത്തി ജനസംഖ്യ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര അർദ്ധസൈനിക വിഭാഗം തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.