ശാന്തിയുടെയും,സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശുദേവന്റെ തിരുനാൾ ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ.
ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ച് കേരളത്തിലും പ്രത്യേക പ്രാത്ഥനകൾ നടന്നു.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന വാക്കുകൾ ഓർമ്മിപ്പിക്കുന്നതാണ് ഓരോ തിരുപ്പിറവിയും.ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. വത്തിക്കാനിലെ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടെയായിരുന്നു വത്തിക്കാനിലെ ക്രിസ്മസ് ആഘോഷം.എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അന്നാന്നിദ്ധ്യത്തില്‍ ഫാദര്‍ ജോസ് പുതിയേടത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.
അതേസമയം ഓഖി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചനം നേടാത്ത തീരമേഖലകളിൽ ഇത്തവണ ആഘോഷങ്ങൾ കുറവായിരുന്നു.പലരും കാണാതായവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളിലായിരുന്നു.