കണ്ണൂർ : തലശ്ശേരിയിലെ മാക്കുനിയിൽകൂടി വരുന്ന ഉൾനാടൻ ജലഗതാഗത പാതയ്ക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്. പൂർണമായും ജനവാസ മേഖലയിലൂടെ വരുന്ന പദ്ധതിയി യാഥാർഥ്യമായാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമാകുക.
മാഹി പുഴ മുതല്‍ എരഞ്ഞോളി പുഴ വരെയാണ് ഉൾനാടൻ ജലഗതാഗത പദ്ധതിക്കായി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഇതില്‍ ജനവാസ കേന്ദ്രമായ മാക്കുനിയും ഉള്‍പ്പെടും. ജലഗതാഗതവും വിനോദസഞ്ചാരവും ഉള്‍പ്പെടുത്തി കോടികള്‍ മുതല്‍ മുടക്കി വരാന്‍ പോകുന്ന ജലപാത യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. പദ്ധതിയിന്മേലുള്ള ജനങ്ങളുടെ ആശങ്ക തുടരുകയാണ്.
ജനങ്ങളുടെ ആശങ്ക വർധിക്കുമ്പോഴും സ്ഥലം എം.എൽ.എയോ മറ്റ് അധികാരികളോ തിരിഞ്ഞ് നോക്കിയില്ല എന്നും ആരോപണമുണ്ട്.കടലിന്റെ കൈവഴിയായ പുഴകളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടെ പ്രദേശത്ത് ഉപ്പ് വെള്ളം നിറയുകയും ബാക്കിയുള്ള കുടുംബങ്ങൾ കൂടി കുടിയൊഴിയേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ വിജയം കാണും വരെ സമരമെന്ന നിലപാടിലാണ് നാട്ടുകാർ