ന്യൂയോർക്ക് : ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് വംശജനായ അബു റുമയ്ഷയെ അമേരിക്ക ആഗോള കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബ്രിട്ടന് പൗരത്വമുള്ള അബു റുമയ്ഷ നേരത്തെ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചിരുന്നു. തുടർന്നാണ് ഐഎസുമായി ബന്ധം സ്ഥാപിക്കുന്നത്.
ജിഹാദി ജോണ്‍ എന്നറിയപ്പെട്ടിരുന്ന ഐഎസ്ഐഎസ് തലവന്‍ മുഹമ്മദ് എംവാസിയുടെ പകരക്കാരനായാണ് റുമയ്ഷ കണക്കാക്കപ്പെടുന്നത്. നിരവധി വീഡിയോകളില്‍ ഇയാള്‍ ഇരകളെ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട്. ഐഎസ്ഐസിലെ സീനിയര്‍ കമാന്‍ഡര്‍ കൂടിയായ അബു റുമയ്ഷ ‘ന്യൂ ജിഹാദി ജോണ്‍’ എന്ന പേരിലാണ് ഇപ്പോള്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്. 2015ല്‍ സിറിയന്‍ നഗരമായ റാഖയില്‍ നടന്ന ഏറ്റുമുട്ടലിൽ എംവാസി കൊല്ലപ്പെടുകയായിരുന്നു.
2014 ല്‍ ബ്രിട്ടണ് വിട്ട് റുമയ്ഷ ഭാര്യയോടും കുട്ടികളോടുമൊപ്പം സിറിയയില്‍ ഐഎസില്‍ ചേര്‍ന്നു.തുടര്‍ന്ന് ഭീകര സംഘടനയായ അല്‍-മുഹാജിറൗണിന്റെ നേതാവായി.ഐഎസ് ലൈംഗിക അടിമയാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത പെണ്‍കുട്ടി ഇയാളെ കുറിച്ച് മൊഴി നല്‍കിയിരുന്നു.തന്നെ തട്ടികൊണ്ട് പോകുകയും ലൈംഗിക ചൂഷണം ചെയ്യുകയും ചെയ്തത് റുമെയ്ഷയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
ബ്രിട്ടണിലെ അമർ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടനയോടൊപ്പം, ഇറാഖിൽ ബോധവത്കരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന പെൺകുട്ടിയെയും കുടുംബത്തിലെ 26 പേരെയും 2014 ലാണ് ഐ.എസ്. തട്ടിക്കൊണ്ടു പോകുന്നത്. പെൺകുട്ടിയെ ലൈംഗിക അടിമയാക്കുകയായിരുന്നു.