റിയാദ്: സ്ത്രീകള്‍ക്കും സൈന്യത്തിന്റെ ഭാഗമാകാം എന്ന ചരിത്ര പ്രഖ്യാപനവുമായി സൗദി . കിരീടാവകാശിയായ സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് തുടക്കം കുറിച്ച സൗദി അറേബ്യ വിഷന്‍ 2030 എന്ന സാമൂഹിക പരിപാടിയുടെ ഭാഗമായാണ് സ്ത്രീകളെ സേനയിലെടുക്കാനുള്ള പുതിയ തീരുമാനം.
സൗദി ജനറല്‍ സെക്യൂരിറ്റി ഡിവിഷന് ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
റിയാദ്, മക്കാ, അല്‍-ഖുസെയിം, അല്‍ മദീന എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്ക് സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷ നല്കുന്ന വനിതകള്‍ 25നും 35നും മധ്യേ പ്രായമുള്ളവരും സൗദിയില്‍ ജനിച്ചു വളര്ന്നവരുമായിരിക്കണം, ഹൈസ്കൂള്‍ വിദ്യാഭ്യാസമെങ്കിലും ഉണ്ടാകണം, വൈദ്യപരിശോധനയ്ക്ക് വിധേയരാകണം എന്നിങ്ങനെയുള്ള 12 നിബന്ധനകളാണ് സൈന്യത്തിന്റെ ഭാഗമാകാന്‍ അധികൃതർ നിഷ്കർഷിക്കുന്നത്.
സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
സമ്പൂര്‍ണ്ണ നവോദ്ധാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ട്രാഫിക് പോലീസ് വിഭാഗം എയര്‍ ട്രാഫിക് കണ്ട്രോള് എന്നീ വിഭാഗങ്ങളിലും തൊഴിൽ നൽകാൻ സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.