തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനം നടന്ന വടക്കുംനാഥ ക്ഷേത്ര മൈതാനം വൃത്തിയാക്കാത്തതിൽ വ്യാപക പ്രതിഷേധം. കക്കൂസ് മാലിന്യങ്ങൾ പോലും സംസ്കരിക്കാൻ സിപിഎം തയ്യാറായിട്ടില്ല. ക്ഷേത്ര മൈതാനം വൃത്തികേടാക്കിയതിനെതിരെ ബിജെപിയും, ഹിന്ദു ഐക്യവേദിയും അധികാരികൾക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 22 മുതൽ 25 വരെയായിരുന്നു സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ നടന്നത്. പൊതു സമ്മേളനവും സെമിനാറുകളും മറ്റ് സാംസ്കാരിക പരിപാടികൾക്കുമുള്ള വേദികൾ വടക്കുംനാഥൻ ക്ഷേത്ര മൈതാനത്ത് ഒരുക്കിയിരുന്നു, ഇതിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ശൗചാലയങ്ങൾ മാറ്റി വൃത്തിയാക്കുന്നത്ന് പോലും പാർട്ടി തയ്യാറായിട്ടില്ല.
https://www.youtube.com/watch?v=IHQqPaCGh-E
സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച ശില്പങ്ങളും മറ്റ് അലങ്കാരങ്ങളും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. നഗര മധ്യത്തിൽ മാലിന്യം കൂടിയിട്ടും സിപിഎം നേതൃത്വത്തിലുള്ള നഗരസഭ കണ്ടഭാവം നടിക്കുന്നില്ല. പുരാതന ക്ഷേത്രമുറ്റത്താണ് ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.
ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന സമ്മേളനമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവരുടെ വാദം.