ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തേകാന്‍ അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍.
അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പോർവിമാനമായ എഫ്–16 ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ.പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്‍ട്ടിന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ എക്സ്ക്ലൂസീവ് ആയി തന്നെ എഫ്–16 നിർമിക്കുമെന്നാണ് ലോക്ക്ഹീഡ് വക്താവ് പറഞ്ഞത്. ഇന്ത്യയുടെ പദ്ധതികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് എഫ്–16 നിർമിക്കുക
എഫ്-16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക് ഹീഡ് മാർട്ടിൻ വക്താവ് അറിയിച്ചു.
ലോക്ക്ഹീഡ് മാർട്ടിന്റെ മുഴുവൻ നിർമാണവും ഇന്ത്യയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.
അസംബിൾ ചെയ്യുന്നതിനപ്പുറം പദ്ധതികൾ വിപുലീകരിക്കും. വിപണിയിൽ മുൻപൊരിക്കലും, മറ്റൊരു കമ്പനിയും ഇറക്കിയിട്ടില്ലാത്ത പോർ വിമാനമാകും ഇന്ത്യയിൽ നിർമ്മിക്കുക.
ഇന്ത്യൻ വ്യോമസേനയ്‌ക്കായി ഒറ്റ എൻജിനുള്ള 100 പോർവിമാനങ്ങൾ ആവശ്യമുണ്ട്.
ലോക്ക്ഹീഡിന് പുറമേ സ്വീഡന്‍ കമ്പനിയായ സാബാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മറ്റൊരു കമ്പനി.പ്രാദേശിക സഖ്യത്തില്‍ ഒറ്റ സീറ്റുള്ള വിമാനം നിര്‍മിക്കാന്‍ സാബ് നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ലോക്ക്ഹീഡി മാർട്ടിൽ എഫ്–16 ഓഫർ ചെയ്യുമ്പോൾ സാബ് നിർമിക്കുക ഗ്രിപെൻ വേർഷൻ യുദ്ധ വിമാനമാണ്.
ടെക്സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ് നിലവില്‍ ലോക്ക്ഹീഡിന് പ്ലാന്റുകള്‍ ഉള്ളത്. ഇത് കാലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പ്ലാന്റ് തുടങ്ങി വിമാനങ്ങൾ കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ ഭാവി പദ്ധതി.
എഫ് 16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും കയറ്റുമതി ചെയ്യാനും യുഎസ് എയ്റോസ്പേസ് കമ്പനി ലോക്ഹീഡ് മാർട്ടിനും ടാറ്റാ ഗ്രൂപ്പും നേരത്തെ തന്നെ ധാരണയായിരുന്നു. ഇന്ത്യൻ വ്യോമ സേനയ്‌ക്ക് മീഡിയം വെയ്റ്റ് വിഭാഗത്തിൽ ഒറ്റ എൻജിനുള്ള ഇരുന്നൂറോളം യുദ്ധ വിമാനങ്ങൾ ആവശ്യമുണ്ടെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്ക്.