ശ്രീനഗർ ; ജമ്മു കശ്മീരിലെ 14 കൊടും ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സേനയുടെ ഓൾ-ഔട്ട് 2
ലഷ്കർ-ഇ-ത്വയ്ബ,ജെയ്ഷെ – ഇ-മുഹമ്മദ്,ഹിസ്ബുൾ മുജാഹിദ്ദീൻ,തെഹ്രീക്-ഉൾ-മുജാഹിദ്ദീൻ എന്നീ സംഘടനയിലെ ഭീകരരെ ലക്ഷ്യമിട്ടാണ് സേനയുടെ പുതിയ ‘ഓപ്പറേഷൻ‘.
അടുത്തിടെ ഇന്റ്ലിജൻസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 250 ലധികം ഭീകരർ കശ്മീരിൽ താവളമാക്കിയിട്ടുണ്ട്.
ഇവരിൽ പ്രധാനികൾ ലഷ്കർ-ഇ-ത്വയ്ബ ഡിവിഷണൽ കമാൻഡർ എന്നറിയപ്പെടുന്ന സീനത്ത്-ഉൽ-ഇസ്ലാം,ലഷ്കർ-ഇ-ത്വയ്ബ ജില്ലാ കമാൻഡർ വസീം,ലഷ്കർ-ഇ-ത്വയ്ബ പുൽവാമ ജില്ല കമാൻഡർ ഹുസൈഫാ,ബാരാമുള്ള ജില്ലാ കമാൻഡർ ഉമർ ഭായ്,അനന്ത് നാഗ് കമാൻഡർ ദാദാ ഭായ്,ഹിസ്മുൾ മുജാഹിദ്ദീൻ ഓപ്പറേഷനൽ കമാൻഡർ ബിൻ ഖ്വാസിം എന്നീ കൊടും ഭീകരരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സൈന്യത്തിന്റെയും,സിആർപിഎഫ്,ജമ്മു കശ്മീർ പൊലീസ്,ബിഎസ്എഫ്,ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെയും സംയുക്ത നീക്കമായാണ് ഓൾ-ഔട്ട് 2 പ്രാവർത്തികമാക്കുക.
ഓൾ-ഔട്ട് എന്ന പേരിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സേന നടത്തിയ നീക്കത്തിൽ കൊല്ലപ്പെട്ടത് 23 വിദേശികളടക്കം 39 കൊടും ഭീകരരാണ്.
മാത്രമല്ല ജെയ്ഷെ മുഹമ്മദിലെ 14 ഭീകരന്മാരെയും,ലഷ്കർ-ഇ-ത്വയ്ബയിലെ 11 ,ഹിസ്ബുൾ മുജാഹിദീനിലെ 6 ഭീകരന്മാരെയും ഈ നീക്കത്തിലൂടെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ട്.
ഇന്റലിജൻസ് ബ്യൂറോ നൽകുന്ന വിവരങ്ങളും ഏകോപിപ്പിച്ചാവും ഓൾ-ഔട്ട് 2 പദ്ധതി നടപ്പാക്കുകയെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.