ഭീകരർക്കെതിരെ പോരാടാനുള്ള അടവ് മുറകൾ കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈനികർ.
സൈനിക ക്യാമ്പുകൾക്കെതിരെ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഇന്ത്യൻ സേനയുടെ വെസ്റ്റേൺ കമാൻഡ് വിഭാഗമാണ് കൂടുതൽ പ്രതിരോധ നടപടികൾ കുടുംബാഗങ്ങളെ അഭ്യസിപ്പിക്കുന്നത്.
ചണ്ഡിമന്ദിറിലെ ഇലക്ട്രോണിക്സ് – മെക്കാനിക്കൽ വിഭാഗമാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. മാർഷ്യൽ ആർട്സിൽ പരിശീലനം സിദ്ധിച്ചവരാകും സ്ത്രീകളെയും,കുട്ടികളെയും അടവുകൾ അഭ്യസിപ്പിക്കുക.
ഫെബ്രുവരി 10 നാണ് ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുജ്വാൻ കരസേനാ ക്യമ്പ് ആക്രമിച്ചത്.ഇതിൽ ആറു സൈനികർ വീരമൃത്യൂ വരിച്ചിരുന്നു.ഒരു സൈനികന്റെ പിതാവും മരണപ്പെട്ടു.
അക്രമത്തിൽ സൈനികരുടെ കുടുംബാംഗങ്ങളിൽ പലർക്കും പരിക്കേറ്റിരുന്നു.2016 ൽ നഗ്രോത സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിലും ഏഴ് സൈനികർ വീരമൃത്യൂ വരിച്ചിരുന്നു.
പന്ത്രണ്ടോളം സൈനികരെയും രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും അന്ന് ബന്ദികളാക്കിയിരുന്നു.പിന്നീട് മണിക്കൂറുകൾ നീണ്ടു നിന്ന സൈനിക നടപടികളിലൂടെ ഇവരെ മോചിപ്പിക്കുകയായിരുന്നു.