ഭാരതീയ ക്ലാസിക്ക് വിസ്മയങ്ങളുടെ പട്ടികയിൽ ഇനി കൊണാർക്ക് സൂര്യ ക്ഷേത്രവും. ക്ഷേത്രം പുനർനിർമ്മിച്ച് സന്ദർശകരെ ആകർഷിക്കാനാണ് ഒഡീഷ സർക്കാരിന്‍റെ തീരുമാനം.
കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവീര്യമാക്കുന്നതാണ് എന്ന് തെളിയിച്ച ഭാരത്തതിന്‍റെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് കൊണാർക്ക് സൂര്യ ക്ഷേത്രം. സൂര്യദേവൻ ആരാധന മൂർത്തിയായ ഈ ക്ഷേത്രം 13-ാം നൂറ്റാണ്ടിൽ ഗംഗേയ രാജാവായ നരസിംഹ ദേവനാണ് സ്ഥാപിച്ചത്. ഗംഗാ രാജ്യത്തിന്‍റെയും ഭാരത്തിന്‍റെയും കിഴക്കു ഭാഗത്തായി പുരിയിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുളളത്.
7 അശ്വങ്ങളും രണ്ട് ദ്വാരകാപാലകരുമായി രഥത്തിന്‍റെ മാതൃകയിലുള്ള ക്ഷേത്രത്തിന്‍റെ നിർമ്മാണ ശൈലി ഏവരെയും കണ്ണഞ്ചിപ്പിക്കുന്നതാണ്. രഥത്തിന്‍റെ ഇരു വശങ്ങളിലുമുളള 12 ചക്രങ്ങളിൽ നിന്ന് പതിക്കുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഭാരതശിൽപ്പകലയുടെ മകുടോദാഹരണമായ ക്ഷേത്രത്തെ 1984ൽ യുനെസ്ക്കോ ലോക പൈതൃത പദവി നൽകി അംഗീകരിച്ചു.
ഭാരത്തിന്‍റെ തത്ത്വശാസ്ത്രവും ശിൽപ്പകലയും സമ്മന്വയിക്കുന്ന അത്ഭുത സൃഷ്ടിയായ ബ്ലാക്ക് പഗോഡ എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം പുനർ നിർമ്മിച്ച് ക്ളാസിക്ക് പദവി നൽകി സന്ദർശക്കർക്ക് തുറന്ന് നൽകിയിരിക്കുകയാണ് ഇപ്പോൾ.
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്നാണ് ഈ തീരുമാനം എടുത്തത്. ആയിരകണക്കിന് സന്ദർശകരെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ് ഒഡീഷ സർക്കാറിന്‍റെ തീരുമാനം.