ആയുധ രംഗത്തെ കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ.ഏറ്റവും ബൃഹത്തായ ആയുധ പ്രദർശനത്തിനാണ് ഈ മാസം 12 ന് ഇന്ത്യയിൽ തുടക്കമാകുന്നത്.
വിദേശ ആയുധ വ്യാപാരികളുൾപ്പെടെ ആയിരത്തോളം പേർ ‘ഡിഫക്സ്പോ‘ യിൽ പങ്കെടുക്കും.
നാവിക,കരസേനകൾ ഉപയോഗിക്കുന്ന, ഇന്ത്യയിലും,വിദേശങ്ങളിലും നിർമ്മിച്ച അത്യാധുനിക ആയുധങ്ങളാണ് ഡിഫക്സ്പോ യിൽ പ്രദർശിപ്പിക്കുക .
വിദേശ രാജ്യങ്ങളിലെ പല അത്യാധുനിക ആയുധങ്ങളുടെയും നിർമ്മാതാക്കളും പ്രദർശനത്തിൽ പങ്കെടുക്കാനെത്തും.
ലോക് ഹീഡ് ,ബോയിംഗ്, സാബ്, എയർബസ്, റഫേൽ, റോസൻബോൺ എക്സ്പോർട്ട്സ്, യുണൈറ്റഡ് ഷിപ്പി ബിൽഡിംഗ്, ബിഎഇ സിസ്റ്റംസ്, സിബത്, വാർട് സ്റ്റില, റോഡ്,ഷ്വാർസ് എന്നീ ആയുധ നിർമ്മാതാക്കളുടെ പങ്കാളിത്തവും പ്രദർശനത്തിൽ ഉണ്ടാകും.
മാത്രമല്ല ഇന്ത്യയിലെ ആയുധ നിർമ്മാണം ലോകരാജ്യങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാകും ഇത്.
ഇന്ത്യയുടെ പോർ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഡിഫക്സ്പോയിൽ നടക്കും.
റഷ്യയും,ഇന്ത്യയും തമ്മിലുള്ള മിലിട്ടറി ഇൻഡസ്ട്രി മീറ്റിംഗിനും ഡിഫക്സ്പോ വേദിയാകും.മാത്രമല്ല റഷ്യയിൽ നിന്നു മാത്രം നൂറോളം ആയുധ നിർമ്മാതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന.
മഹാബലിപുരത്തിനു സമീപം തിരുവിദന്ദൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദർശനം ഉദ്ഘാടനം ചെയ്യും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 ഓളം ഔദ്യോഗിക പ്രതിനിധികളും,മന്ത്രി തലത്തിൽ നിന്നുള്ള 13 ഓളം പ്രതിനിധികളും പങ്കെടുക്കും.