ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഏത് ശത്രു നീക്കത്തെയും നേരിടാൻ തക്ക വിധത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് ഇന്ത്യ.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 30 വര്‍ഷത്തിനിടെ നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഗഗൻ ശക്തി എന്ന വ്യോമാഭ്യാസത്തിൽ ബ്രഹ്മോസ് മിസൈലുകളും കപ്പല്‍ വേധ ഹാര്‍പ്പൂണ്‍ മിസൈലുകളും ഘടിപ്പിച്ച സുഖോയ്, ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു.
1,150 സൈനികർ, നിരവധി പോര്‍വിമാനങ്ങൾ, ഹെലികോപ്റ്ററുകള്‍, ഡ്രോണുകൾ, ആയുധങ്ങൾ, മിസൈലുകൾ, റഡാറുകൾ,പുതിയ ടെക്നോളജി എല്ലാം പരീക്ഷിച്ചു. വ്യോമസേനയ്‌ക്കൊപ്പം നാവികസേനയും കരസേനയും അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസ്, നാവികസേനയുടെ മിഗ് 29 പോർവിമാനങ്ങളും സൈനികാഭ്യാസത്തിൽ പങ്കെടുത്തു.
പാക് അതിർത്തിയുടെ സമീപ പ്രദേശങ്ങളിലും ഇന്ത്യൻ വ്യോമസേന അഭ്യാസ പ്രകടനം നടത്തിയിരുന്നു.72 മണിക്കൂറിൽ 5000 ത്തോളം പ്രത്യാക്രമണങ്ങളാണ് ഇന്ത്യൻ വ്യോമസേന കാഴ്‌ച്ച വച്ചത്.
വ്യോമസേനയുടെ മുഴുവൻ ആയുധങ്ങളും സൈനികരും ഗഗന്‍ശക്തി 2018ൽ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല കര,നാവികസേന സേനാ വിഭാഗങ്ങളും സൈനികാഭ്യാസത്തിൽ പങ്കാളികളായി.
അടിയന്തിര ഘട്ടങ്ങളിലെ ജീവൻ രക്ഷാ മാർഗ്ഗങ്ങളും ഗഗൻ ശക്തിയിൽ അവതരിപ്പിച്ചു.