ന്യൂഡൽഹി ; ചരിത്രത്തിലാദ്യമായി പാകിസ്ഥാനുമായി സംയുക്ത സൈനികാ പരിശീലനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യ.സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.
സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യ നടത്തുന്ന സൈനികാഭ്യാസങ്ങളിലാണ് ഇന്ത്യയും,പാകിസ്ഥാനും പങ്കെടുക്കുന്നത്.
ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി നടന്ന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ മന്ത്രി നിർമ്മലാ സീതാരാമനാണ് റഷ്യക്കൊപ്പം ഇന്ത്യയും സെപ്റ്റംബറിൽ നടക്കുന്ന സംയുക്ത സൈനികാ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യ മികച്ച ഉഭയകക്ഷി പ്രതിരോധ സഹകരണം പുലർത്തുന്നുണ്ട്,പ്രത്യേകിച്ച് റഷ്യയുമായി.
എസ് സി ഒ ചട്ടക്കൂടിനുള്ളിൽ സഹകരിക്കുന്നവർ തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇത്തരം സൈനിക പരിശീലനങ്ങൾ അനിവാര്യമാണെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ പേര് നിർമ്മല പരാമർശിച്ചില്ലെങ്കിലും ,സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇതാദ്യമായി സൗത്ത് ഏഷ്യൻ രാജ്യങ്ങളും പരിശീലനത്തിൽ പങ്കെടുക്കും.
രണ്ട് വർഷത്തിലൊരിക്കലാണ് സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള സൈനിക പരിശീലനം നടത്തുന്നത്.