ന്യൂഡൽഹി ; ഇന്നത്തെ കാലത്തിന്റെ വിമാനമാണ് പാകിസ്ഥാന്റെ ജെഎഫ്–17 യുദ്ധവിമാനമെങ്കിൽ ഭാവിയുടെ യുദ്ധവിമാനമാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസെന്ന് വ്യോമസേന മേധാവി ബി.എസ്. ധനോവ. മികച്ച യുദ്ധവിമാനത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏവിയേഷൻ ജേർണലുകളിലെ ലേഖനങ്ങളിൽ പോലും പ്രതിപാദിക്കുന്നത് ജെഎഫ്–17 എന്നത് തേജസിന്റെ അത്രയും സാങ്കേതിക തികവാർന്നതല്ലെന്നാണെന്ന് ധനോവ ചൂണ്ടിക്കാട്ടി.
നമ്മുടേതിനാൽ കൂടുതൽ കൂടുതൽ കാര്യങ്ങൾ അവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്,കാരണം ഇന്നത്തെ യുദ്ധവിമാനമാണ് ജെഎഫ്–17 എന്നത് തന്നെ.
പാകിസ്ഥാനേക്കാൾ മികച്ചതാണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്.നമ്മൾ ഉദ്ദേശിക്കുന്ന ഫലം പൂർണ്ണമായും നൽകാൻ കഴിയുന്ന തേജസ് വരും കാലങ്ങൾ ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്നതാണ്.
നമുക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു യുദ്ധവിമാനമായ തേജസിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് ധനോവ പറഞ്ഞു.
ഭാരംകുറഞ്ഞ, ഒറ്റ എൻജിനുള്ള പല കാര്യങ്ങൾക്കുപയോഗിക്കാനാകുന്ന ജെഎഫ്–17 പാകിസ്ഥാനും ചൈനയും ചേർന്ന് സംയുക്തമായാണ് നിർമിച്ചത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് തേജസ് നിർമ്മിച്ചത് . ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.















