ലോകത്തിലെ ആദ്യത്തെ സൂപ്പർ സോണിക്ക് മിസൈലായ ബ്രഹ്മോസ് നിർമ്മിക്കുന്ന വേളയിൽ ഇന്ത്യയിൽ നിർമ്മിച്ച 12 ഭാഗങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.
എന്നാൽ ക്വാഡ് ലോഞ്ചർ കൂടി അവതരിപ്പിച്ചതോടെ ബ്രഹ്മോസിന്റെ ഭൂരിഭാഗവും ഇന്ത്യയുടേതായി.
പ്രതിരോധ മേഖലയ്‌ക്ക് വേണ്ട ഉൽപ്പന്നങ്ങളും ആയുധങ്ങളും നിർമിക്കുന്ന സ്വകാര്യ, പൊതു മേഖലാ കമ്പനികളാണ് ബ്രഹ്മോസിന്റെ 76 ശതമാനം ഭാഗങ്ങളും വികസിപ്പിച്ചെടുത്തത്.
കപ്പലുകളിൽ നിന്നു വരെ ബ്രഹ്മോസ് തൊടുക്കാൻ ശേഷിയുള്ളതാണ് ക്വാഡ് ലോഞ്ചറിന് ഒരേസമയം എട്ടു മിസൈലുകൾ വരെ തൊടുക്കാൻ കഴിയും.
ലോഞ്ചറിന്റെ വലത്, ഇടത് ഭാഗത്തായി നാലു മിസൈലുകൾ ഘടിപ്പിക്കാൻ കഴിയും.
നിലവിൽ ഈ മിസൈലുകളിൽ ഉപയോഗിക്കുന്ന എൻജിൻ റഷ്യയുടേതാണ് എന്നാൽ ഇതിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ് ഐഎസ്ആർഒ വികസിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച ഇവ കൂടി മിസൈലിന്റെ ഭാഗമാക്കാൻ സാധിച്ചാൽ ബ്രഹ്മോസ് പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമാകും.
മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കുന്ന സംവിധാനമാണ് സീക്കറുകള്‍ അഥവാ മിസൈൽ നിയന്ത്രണ സംവിധാനങ്ങൾ . ഇതുവരെ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സീക്കറുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്.
നിലവിൽ റഷ്യയുടെ മിസൈൽ നിയന്ത്രണ ടെക്നോളജിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
2022 നുള്ളിൽ ഇത് തദ്ദേശീയമായി നിര്‍മിക്കുകയെന്ന ലക്ഷ്യമാണ് അധികാരത്തിലേറിയ വേളയിൽ മോദി സര്‍ക്കാര്‍ റിസർച്ച് ആന്റ് ഓർഗനൈസേഷനു മുന്നിലേക്ക് വച്ചത്.
എന്നാൽ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിലെ മിസൈല്‍ നിയന്ത്രണ സംവിധാനം ഡിആര്‍ഡിഒ തന്നെയാണ് നിര്‍മിച്ചത്.
3600 കിലോമീറ്റർ വേഗമുള്ള സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസിൽ ഉപയോഗിച്ചതോടെ മറ്റ് ദീർഘദൂര മിസൈലുകളിലും ഇന്ത്യൻ സീക്കറുകൾ ഉപയോഗിക്കാനാകും.
കെയു ബാന്‍ഡ്, എക്‌സ് ബാന്‍ഡ് സീക്കറുകളാണ് ഡിആര്‍ഡിഒ 2017-18 വര്‍ഷത്തില്‍ നിര്‍മിച്ചത്. ഡിആര്‍ഡിഒ നിര്‍മിച്ച സീക്കറുകള്‍ അസ്ത്ര, നാഗ് ആന്റി ടാങ്ക് മിസൈല്‍, കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന ചില മിസൈലുകള്‍, ആകാശ് അടുത്ത തലമുറ മിസൈലുകള്‍ എന്നിവയിലെല്ലാം ഉപയോഗിച്ചിട്ടുണ്ട്
വിദേശ സീക്കറുകള്‍ക്ക് പകരം ഇന്ത്യന്‍ സീക്കറുകള്‍ ഉപയോഗിക്കുന്നതോടെ 20,000 കോടി രൂപവരെ രാജ്യത്തിന് ലാഭിക്കാൻ സാധിക്കും.