ബംഗലുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 68 സീറ്റുകളില്‍ ബിജെപി വിജയം നേടി. 36 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. 2013ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മിന്നുന്ന വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. 2013ല്‍ ബിജെപി 40 സീറ്റാണ് നേടിയത്.
കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ തകര്‍ച്ചയാണ് ഇത്തവണ ജനവിധിയില്‍ കാണാനായത്. കഴിഞ്ഞ തവണ 122 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 76ഓളം സീറ്റുകളിലേക്കാണ് ഒതുങ്ങുന്നത്. 32 സീറ്റുകളിലാണ് ജയിക്കാനായത്, 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്കിയ സംസ്ഥാനമാണ് കർണാടക. 44 സീറ്റില്‍ 9 എണ്ണം മാത്രമാണ് അന്ന് ബിജെപി നേടിയത്. അവിടെ നിന്നാണ് കോണ്‍ഗ്രസ് ഇത്രയും വലിയ തകര്‍ച്ച നേരിട്ടത്.
അമരക്കാരനായ മോദിയുടെയും, പിന്നില്‍ നിന്ന് നയിച്ച് തന്ത്രങ്ങൾ മെനഞ്ഞ അമിത് ഷായുടെയും നേട്ടമാണ് ബിജെപിയെ കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്.