ബിജെപിയുടെ ക്രൗഡ് പുള്ളർ നരേന്ദ്രമോദി, ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിശേഷണമാണിത്.
2014 ൽ ബിജെപി സർക്കാർ അധികാരത്തിലേറുമ്പോൾ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്സ് അധികാരത്തിലുണ്ടായിരുന്നത്. ഭരണം നാലു വർഷം പിന്നിടുമ്പോൾ പഞ്ചാബ,മിസോറം എന്നീ സംസ്ഥാനങ്ങളിലും,പുതുച്ചേരി എന്ന കേന്ദ്ര ഭരണ പ്രദേശത്തും മാത്രമായി കോൺഗ്രസ്സ് ചുരുങ്ങി. അതിന്റെ കാരണം തേടുന്നവർക്ക് കർണാടകയിലേതുൾപ്പെടെ ഓരോ തെരഞ്ഞെടുപ്പും കാട്ടിത്തരുന്ന ഉത്തരം ഇന്ത്യയിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന മോദി പ്രഭാവമാണ്.
25 വർഷമായി സിപിഎം ഭരിച്ചിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ എന്‍ഡിഎ മുന്നണിക്കാണ് പങ്കാളിത്തം.
ഗ്രാമീണ ഭാരതത്തിലുൾപ്പെടെ മോദി സർക്കാർ കൊണ്ടുവന്ന ഓരോ പദ്ധതിയും അർഹിക്കുന്ന കൈകളിൽ എത്തിച്ചേർന്നതും ബിജെപിയുടെ പിന്തുണ വർദ്ധിപ്പിച്ചു.ആത്മവിശ്വാസമാണ് നരേന്ദ്രമോദിയുടെ കൈമുതല്‍. അത് വോട്ടാക്കിമാറ്റാനുള്ള ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ട്. അത് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു കര്‍ണാടക.
നോട്ട് നിരോധനമുൾപ്പെടെയുള്ള ധീരമായ നടപടികളിലൂടെ കള്ളപ്പണക്കാർക്കെതിരെ പോരാടാൻ തുടങ്ങിയതും മോദിയുടെ ജനപിന്തുണ വർദ്ധിപ്പിച്ചു.കാർഷിക കടങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കർഷകർക്ക് കൈത്താങ്ങായി മാറുന്ന പദ്ധതികൾ, ഗ്രാമീണ ഭാരതത്തിന്റെ വൈദ്യൂതീകരണം തുടങ്ങിയ പദ്ധതികളിലൂടെ മോദി സർക്കാർ നടന്നു കയറിയത് ജനമനസ്സുകളിലേക്കാണെന്ന് നിസംശയം പറയാം.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും വന്‍ നേട്ടമാണുണ്ടായത്.
കർണാടകയിലെ ജനവിധിയുടെ പ്രതിഫലനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കാണാൻ സാധിക്കും.