ജയ്പൂർ: നിർണായക മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സിന്റെ നട്ടെല്ലൊടിച്ചത് രാജസ്ഥാൻ റോയൽസിന്റെ ബൗളർ ശ്രേയസ് ഗോപാലാണ്. 4 ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ശ്രേയസ് നേടിയത്.
വെടിക്കെട്ട് ബാറ്റ്സ്മാൻ എബിഡിവില്ലിയേഴ്സ് അടക്കമുള്ളവരെയാണ് ശ്രേയസ് കൂടാരം കയറ്റിയത്. റോയൽ ചലഞ്ചേഴ്സിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് ഡിവില്ലിയേഴ്സിനെ പുറത്താക്കിയത്. 35 പന്തിൽ നിന്നാണ് ഡിവില്ലിയേഴ്സ് 53 റൺസ് നേടിയത്.
33 റൺസെടുത്ത പാർത്ഥിവ് പട്ടേൽ, ഒരു റൺസ് നേടിയ മൊയീൻ അലി, മൂന്ന് റൺസ് നേടിയ മൻദീപ് സിംഗ് എന്നിവരാണ് ശ്രേയസിന്റെ പന്തിൽ കൂടാരം കയറിയ മറ്റുള്ളവർ.
നിർണായക മത്സരത്തിൽ രാജസ്ഥാനോട് 30 റണ്‍സിന് തോറ്റ ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്തായി.