ദുബായ്: ഇറാനും തുർക്കിയും സിറിയയും ചേർന്ന് ലോകസമാധാനം തകർക്കുന്നുവെന്ന് യു.എ.ഇ. ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡിന് രൂപം നൽകിയത് ഖത്തറും തുർക്കിയും ചേർന്നാണ് എന്നും യുഎഇ വിദേശകാര്യസഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു.
ഇറാനും തുർക്കിയും സിറിയയും ഖത്തറും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് മിഡിൽ ഈസ്റ്റിന് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി ഡോ.അൻവർമുഹമ്മദ് ഗർഗാഷ് പറഞ്ഞു.
ഇറാനും തുർക്കിയും നടത്തുന്ന ഇടപെടലുകൾ മേഖലയുടെ സ്ഥിരത തകർക്കുകയാണ്. തുർക്കിയും ഖത്തറും ചേർന്ന് രൂപം നൽകിയ ഭീകര സംഘടനയാണ് മുസ്ലീം ബ്രദർഹുഡ് എന്നും തുർക്കിയാണ് അതിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനും തുർക്കിയും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസ്സദുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ബാഷർ അൽ അസ്സദ് പറഞ്ഞു.
സൗദി അറേബ്യയ്ക്കു നേരേ മിസൈൽ ആക്രമണം നടത്തുന്ന യെമനിലെ ഹൂതി വിമതർക്ക് ആയുധവും മറ്റ് സഹായങ്ങളും നൽകുന്നത് ഇറാനാണെന്നും അൻവർ ഗർഗാഷ് പറഞ്ഞു.
ഇറാനും തുർക്കിയും മേഖലയിലെ വിഷയയങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടൽ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള യാതൊരു നീക്കുപോക്കിനും ചർച്ചകൾക്കും ഇപ്പോൾ സാധ്യതയില്ലെന്നും
അദ്ദേഹം വ്യക്തമാക്കി.
സ്ളൊവാക്യയുടെ തലസ്ഥാനമായ ബ്രട്ടിസ്ലാവയിലെ ഗ്ളോബ്സ്റ്റക്ക് വാർഷിക ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് സ്ഥായിയായ പരിഹാരം തേടിയുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.