ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി താങ്ങാനാകാതെ വെടിവയ്പ്പ് നിർത്തിവയ്‌ക്കാൻ അപേക്ഷിച്ച് പാകിസ്ഥാൻ. വാക്കു പാലിക്കാത്ത പാകിസ്ഥാന് കനത്ത പ്രഹരമാണ് സൈന്യം നൽകിയത്.
നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകളാണ് ബിഎസ്എഫ് അക്രമണത്തിൽ തകർന്നത് . തന്ത്രപ്രധാന മേഖലകളിൽ വൻ നഷ്ടവും നേരിടേണ്ടി വന്നു . ഇതോടെയാണ് പാകിസ്ഥാൻ ഇന്ത്യൻ സേനയെ ബന്ധപ്പെട്ടെന്നും വെടിനിർത്തലിന് അപേക്ഷിച്ചതും.
ഇക്കഴിഞ്ഞ രണ്ട് ആഴ്‌ച്ചക്കിടെ ആറ് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
റമസാൻ സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതാണ്. എന്നാൽ പാക് സേന ആക്രമണം നടത്തി.ഇതിൽ ഒരു ബിഎസ്എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രത്യക്രമണമാണ് ഇന്ത്യ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം . ബങ്കറുകൾ തകർക്കുന്നതിന്റെയും,ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങൾ ഇന്ത്യ സൈന്യം തന്നെ പുറത്തു വിട്ടു.ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ചാണു ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
റംസാൻ മാസത്തിൽ കശ്മീരിലെ സൈനിക നീക്കങ്ങൾ നിർത്തിവയ്‌ക്കണമെന്ന കശ്മീർ സർക്കാരിന്റെയും,സർവ്വ കക്ഷികളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇന്ത്യൻ സൈനിക ഓപ്പറേഷനുകൾ നിറുത്തി വച്ചത്.
എന്നാൽ ഇങ്ങോട്ടാക്രമണം ഉണ്ടായാൽ തിരിച്ചടി നൽകാൻ നിർദേശവും നൽകിയിരുന്നു.
#WATCH: BSF troops on the western borders, bust a bunker across international boundary on May 19. #JammuAndKashmir (Source: BSF) pic.twitter.com/MaecGPf7g3
— ANI (@ANI) May 20, 2018