പ്രതിരോധ രംഗത്ത് ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞു.
ഇന്ന് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിലാണ് ഇന്ത്യൻ പോർവിമാനങ്ങളുടെ കഴിവ്.
റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയിട്ടുള്ള സുഖോയ് പോർവിമാനം ചൈനയുടെ ചെങ്ങ്ഡു ജെ–20 പോർവിമാനത്തിനേക്കാൾ മികച്ചതെന്ന് കണ്ടെത്തി.
സുഖോയ് പോർവിമാനത്തിന്റെ സഹായത്തോടെ 100 കിലോമീറ്റർ അകലെ നിന്നുവരെ സുഖോയ് പോർവിമാനത്തിലെ റഡാറുകൾക്ക് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.
അടിയന്തിരഘട്ടത്തിൽ ചൈനയെ നേരിടാൻ ഇന്ത്യയുടെ സുഖോയ് സജ്ജമാണോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലാണ് ഈ കണ്ടെത്തൽ ഉത്തരമാകുന്നത്.
സുഖോയ് പോര്‍വിമാനത്തിലെ റഡാറുകൾ ഏറ്റവും മികച്ചതാണെന്നും 360യിൽ എന്തു നീക്കവും പെട്ടെന്ന് കണ്ടെത്തി പിന്തുടരാൻ സാധിക്കുന്നതാണ്.
അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.
തിബറ്റിന് മുകളിലൂടെ പറന്ന ചൈനയുടെ ചെങ്ങ്ഡു ജ–20 പോർ വിമാനം കണ്ടെത്താൻ സുഖോയ്‌ക്ക് സാധിച്ചു
അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ ഒരേസമയം മുപ്പതോളം കാര്യങ്ങൾ ചെയ്യാനും,ആറോളം കാര്യങ്ങളെ തുടർച്ചയായി പിന്തുടരാനും സുഖോയ്‌ക്ക് സാധിക്കും.
അതിർത്തിക്ക് അപ്പുറത്തുള്ള നീക്കങ്ങൾ പോലും പറന്ന് കൃത്യമായി നിരീക്ഷിക്കാൻ സുഖോയ്‌ക്ക് സാധിക്കും.
242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്. ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച സുഖോയ്‌ക്ക് മുന്നിൽ പാകിസ്ഥാന്റെ എഫ് – 16 ന് രക്ഷയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്‌ദ്ധർ പറയുന്നത്.