ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിവുണ്ടോ എന്ന് ചോദിച്ചാൽ പാകിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രിയായിരുന്ന ഗോഹർ അയൂബ് ഖാൻ ഒരു ചരിത്രം പറയും . 21 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചരിത്രം.
പാകിസ്ഥാന്റെ തന്ത്രപ്രധാന പ്രതിരോധ മേഖലകൾക്ക് മുകളിലൂടെ ഇന്ത്യയുടെ മിഗ് 25 1997 മേയ് മാസത്തിൽ ഒന്നു പറന്നു. പാക് പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്ന ഇന്ത്യയുടെ ദൗത്യവുമായി.
ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ളിൽ മിഗ് കടന്നത്. പ്രതിരോധ മേഖലകളുടെ ചിത്രങ്ങൾ പകർത്തിയ ശേഷം, ഇന്ത്യയുടെ കരുത്ത് പാകിസ്ഥാനു മുന്നിൽ തെളിയിച്ചാണ് മിഗ് മടങ്ങിയത്.
അതിവേഗ പറക്കലിനൊപ്പം ഒരു ശബ്ദ വിസ്ഫോടനം കൂടി പാകിസ്ഥാന്റെ വായുവിൽ സൃഷ്ടിച്ചു. മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് ഉയര്‍ത്തുകയാണ് ഇതിനായി പൈലറ്റ് ചെയ്തത്.
ശരിക്ക് പറഞ്ഞാൽ തങ്ങളെ അത് പ്രകമ്പനം കൊള്ളിച്ചുവെന്നാണ് ഖാന്റെ അഭിപ്രായം. അതോടെ പാകിസ്ഥാന്റെ 16 എ പോർവിമാനങ്ങൾ കുതിച്ചെത്തി എന്നാൽ അപ്പോഴേക്കും ദൗത്യം പൂർത്തിയാക്കി,പാകിസ്ഥാനു മുന്നിൽ ഇതാണ് ഇന്ത്യ എന്ന് വെളിപ്പെടുത്തി മിഗ് തിരികെ പറന്നിരുന്നു. പാകിസ്ഥാന്റെ ഒരു പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താൻ സാധിച്ചില്ല.
മണിക്കൂറിൽ 3,700 കിലോമീറ്ററാണ് മിഗിന്റെ വേഗത.65,000 അടി മുതൽ 90,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന ശേഷി. പാകിസ്ഥാന്റെ എഫ് 16എഎസ് വിമാനങ്ങളാകട്ടെ പരമാവധി 50,000 അടി ഉയരത്തിലേ പറക്കാൻ സാധിക്കൂ.
അതായത് പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾക്കും മേലെയാണ് ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ കുതിപ്പ്.29 ലോക റെക്കോഡുകള്‍ മിഗ് 25 ചാരവിമാനങ്ങളുടെ പേരിലുണ്ട്.ഓരോ മാസവും ശരാശരി 10-15 പറക്കലുകള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാനു മുകളിലൂടെ നടത്തിയെന്നാണ് സൂചനകൾ.
എക്കാലത്തെയും ഇന്ത്യയുടെ പ്രതിരോധ പങ്കാളി റഷ്യ( സോവിയറ്റ് യൂണിയൻ) യാണ് മിഗ് 25 നെ ഇന്ത്യക്ക് നൽകിയത്. ഇന്ത്യയുടെ മിഗ് 25 വിമാനങ്ങള്‍ക്ക് നാറ്റോയാണ് ഫോക്‌സ്ബാറ്റ് എന്ന പേരു നല്‍കിയത്.
ഇന്ന് ആയുധ ശക്തിയിൽ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞു.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ള റാഫേൽ പോർ വിമാനങ്ങൾ, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിൽ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയാണ്.
തീർന്നിട്ടില്ല അണിയറയിൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന കരുത്തന്മാരായ പോർവിമാനങ്ങൾ വേറെയും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ