മുംബൈ : ഐപിഎൽ പതിനൊന്നാം സീസൺ കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ റൺസ് അടിച്ച ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് സൺറൈസേഴ്സ് ക്യാപ്ടൻ കെയ്ൻ വില്യംസണും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളർക്കുള്ള പർപ്പിൾ ക്യാപ് കിംഗ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈയും സ്വന്തമാക്കി.
17 മാച്ചുകളിൽ നിന്ന് 735 റൺസാണ് വില്യംസൺ സ്വന്തം പേരിൽ കുറിച്ചത്. ഇതിൽ എട്ട് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടുന്നു. 684 റൺസെടുത്ത ഡൽഹിയുടെ ഋഷഭ് പന്താണ് രണ്ടാം സ്ഥാനത്ത് . ലോകേഷ് രാഹുൽ മൂന്നാം സ്ഥാനത്തും അമ്പാട്ടി റായിഡു നാലാം സ്ഥാനത്തുമാണുള്ളത്.
24 വിക്കറ്റുകൾ നേടിയ കിംഗ്സ് ഇലവൻ പഞ്ചാബ് താരം ആൻഡ്രൂ ടൈ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 21 വിക്കറ്റുകളുമായി റാഷിദ് ഖാനും സിദ്ധാർത്ഥ് കൗളും രണ്ടാം സ്ഥാനം പങ്കിടുന്നു.20 വിക്കറ്റുകളുള്ള ഉമേഷ് യാദവാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞത് റാഷിദ് ഖാനും ഏറ്റവും പിശുക്കനായ ബൗളർ ഇഷ് സോധിയുമാണ്.
ഏറ്റവും കൂടുതൽ സിക്സർ പറത്തിയത് ഡൽഹിയുടെ ഋഷഭ് പന്താണ് 37 എണ്ണം. ഏറ്റവും കൂടുതൽ ബൗണ്ടറികൾ പായിച്ചതും പന്ത് തന്നെ .68 എണ്ണം. സീസണിലെ ഏറ്റവും ഉയർന്ന സ്കോറും പന്തിന്റെ പേരിലാണ് . 128 റൺസ് . ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് രാജസ്ഥാൻ റോയൽസ് താരമായ കൃഷ്ണപ്പ ഗൗതമിന്റെതാണ്. 196.87. സീസണിലെ വിലയേറിയ താരം സുനിൽ നരേയ്ന്റെ സ്ട്രൈക്ക് റേറ്റ് 189.89 ആണ്.















